നേമം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ പ്രചാരണത്തിനായി അഘോരി സ്വാമിമാർ എത്തിയതിനെ പരിഹസിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി. നേമം മണ്ഡലത്തിൽ 23 സ്കൂളുകളുണ്ടെന്നും പഠനസമയത്ത് നൂറുകണക്കിന് അഘോരി സ്വാമിമാർ നിരത്തിലിറങ്ങിയാൽ കുട്ടികൾ പേടിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
ഈ ടൈപ് സ്വാമിമാർക്ക് ഇവിടെ വോട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ലെന്നും ശിവൻകുട്ടി പറഞ്ഞു. ബിജെപി സ്ഥാനാർഥി കാണേണ്ടതു സാധാരണക്കാരായ മലയാളികളെയാണെന്ന് യുഡിഎഫ് സ്ഥാനാർഥി കെ.എസ്. ശബരീനാഥൻ പ്രതികരിച്ചു. യോഗി ആദിത്യനാഥിന്റെ നാട്ടിൽനിന്നാണ് സ്വാമിമാർ വന്നതെന്നാണ് കേട്ടത്, അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും അദ്ദേഹം പരിഹസിച്ചു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിട്ടാണ് ഉത്തർപ്രദേശിൽ നിന്നുള്ള അഘോരി സ്വാമിമാർ നേമത്തെത്തിയത്. അഘോരി സ്വാമിമാരുടെ സാന്നിധ്യത്തെ രൂക്ഷമായ പരിഹാസത്തോടെയായിരുന്നു എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടിയും യുഡിഎഫ് സ്ഥാനാർഥി കെഎസ് ശബരീനാഥനും നേരിട്ടത്.







