മാര്‍ ജേക്കബ് മുരിക്കന്റെ രാജി സിനഡ് അംഗീകരിച്ചു

പാലാ രൂപതയുടെ സഹായമെത്രാനായിരുന്ന മാര്‍ ജേക്കബ് മുരിക്കന്റെ രാജി സ്ഥിരം സിനഡിന്റെ അനുവാദത്തോടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്വീകരിച്ചു. 2017 മുതല്‍ ആശ്രമജീവിതത്തിലേക്കുള്ള ആഭിമുഖ്യം മാര്‍ ജേക്കബ് മുരിക്കന്‍ പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍, സഹായമെത്രാന്‍ സ്ഥാനത്തു നിന്നുമാറി ആശ്രമജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തന്റെ തീരുമാനം അറിയിച്ചുകൊണ്ട് മാര്‍ മുരിക്കന്‍ കാനന്‍ നിയമപ്രകാരം മേജര്‍ ആര്‍ച്ച്ബിഷപ്പിന് രാജി സമര്‍പ്പിക്കുകയായിരുന്നു.

മാര്‍ മുരിക്കന്റെ രാജി സ്വീകരിച്ചുകൊണ്ടുള്ള തീരുമാനം മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആലഞ്ചേരി മാര്‍പാപ്പയെ അറിയിക്കുകയും അദ്ദേഹം അംഗീകാരം നല്‍കുകയും ചെയ്തു.