സിപിഎം ഇലക്ടറല്‍ ബോണ്ടിലൂടെ ഒരു രൂപപോലെ വാങ്ങിയിട്ടില്ല; കമ്പനികളില്‍ നിന്നും സംഭാവന സ്വീകരിച്ചിട്ടുണ്ട്; ഫാര്‍മ കമ്പനി ആരോപണം പ്രതിരോധിച്ച് യെച്ചൂരി

ഇലക്ടറല്‍ ബോണ്ടിലൂടെ പാര്‍ട്ടി ആരുടെ കൈയില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം കമ്പനികളില്‍ നിന്നും സംഭാവന സ്വീകരിച്ചിട്ടുണ്ട്. നിയമപരമായി സംഭാവന സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റെന്നും യെച്ചൂരി ചോദിച്ചു.

ഇലക്ടറല്‍ ബോണ്ടില്‍ ഉള്‍പ്പെട്ട വിവാദ ഫാര്‍മ കമ്പനികളില്‍ നിന്ന് സിപിഎം പണം വാങ്ങിയെന്ന ആരോപണത്തില്‍ മറുപടി പറയുകയായിരുന്നു അദേഹം. ഫാര്‍മ കമ്പനികളായ മേഘാ എന്‍ജീനിയറിംഗ്, നവയുഗ എന്‍ജീനിയറിംഗ് എന്നിവയില്‍ നിന്ന് സിപിഎം പണം കൈപ്പറ്റിയതായി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ ആരോപിച്ചിരുന്നു. കൂടാതെ കിറ്റക്സില്‍ നിന്നും യൂണിടെക്കില്‍ നിന്നും അടക്കം പണം വാങ്ങിയയെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കിയരുന്നു.