സൈമണ്‍ ബ്രിട്ടോയുടെ വീട് ആളില്ലാത്ത സമയത്ത് പൊലീസ് കുത്തിത്തുറന്നു, പത്തു പവന്‍ കാണാതായി, ഭാര്യ സീനയുടെ പരാതി സിറ്റി കമ്മീഷണര്‍ക്ക്

തന്റെ വീട് പൊലീസ് കുത്തിത്തുറന്നെന്നും അതിനെ പിന്നാലെ പത്ത് പവന്റെ ആഭരങ്ങള്‍ കാണാതായെന്നും പറഞ്ഞ്  അന്തരിച്ച   മുന്‍ സി പി എം എം എല്‍ എയും ജീവിക്കുന്ന രക്തസാക്ഷിയെന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്തിരുന്ന  സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

കുത്തുകേസിലെ പ്രതി വീട്ടില്‍ ഒളിവിലിരിക്കുന്നുവെന്ന് പറഞ്ഞാണ് ഞാറക്കല്‍ പൊലീസില്‍ നിന്നുള്ള ഒരു സംഘം താന്‍ ഇല്ലാത്ത സമയത്ത് വീട് കുത്തിത്തുറന്നതെന്ന് സീനാ ഭാസ്‌കര്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സമീപവാസി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സീന പരാതി നല്‍കിയത്. വീടിനകത്ത് സൂക്ഷിച്ചിരുന്ന മകളുടെ പത്ത് പവനോടും ആഭരങ്ങളും കാണാതായെന്ന് സീന പറയുന്നു. ബ്രിട്ടോക്ക് ലഭിച്ച പുരസ്‌കാരങ്ങളില്‍ ചിലത് കാണാതായിട്ടുണ്ടെന്നും സീന പറയുന്നു.

യാതൊരു നടപടിക്രമങ്ങളും പാലിക്കാതയാണ് പൊലീസ് വീട് കുത്തിത്തുറന്നതെന്ന് സീന ഭാസ്‌കര്‍ പറയുന്നു. ചില സാമൂഹിക ദ്രോഹികളുടെ സഹായവും ഇവര്‍ക്ക് കിട്ടിക്കാണണം. മകളുടെ പഠനാവശ്യത്തിനായി ദില്ലിയിലാണ് സീന താമസിക്കുന്നത്. സീനയെ അറിയിക്കാതെയാണ് പൊലീസ് എത്തിയത്. അടുത്ത് താമസിക്കുന്ന ബന്ധുക്കളോടും പൊലീസ് വിവരം പറഞ്ഞില്ല. ഒരു മാസം മുന്‍പ് താന്‍ വീട് വാടകയ്ക്ക് നല്‍കിയിരുന്നതാണെന്നും പരാതിയില്‍ പറയുന്നുണ്ട്.

കൊച്ചിയിലെ ഗുണ്ടാ തലവനായ ഭായ് നസീറിന്റെ സംഘത്തില്‍ പെട്ട ലിപിന്‍ ജോസഫ് എന്നയാളെ ആയുധം കൈവശം വച്ച സംഭവത്തില്‍ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. ടവര്‍ ലൊക്കേഷന്‍ പ്രകാരം വടുതലയിലെ വീട്ടില്‍ പ്രതി ഉണ്ടായിരുന്നുവെന്നു ഇതനുസരിച്ചാണ് തിങ്കഴാ്ച പുലര്‍ച്ചേ വീ്ട്ടില്‍ എത്തിയതെന്നും ഞാറക്കല്‍ പൊലീസ് പറയുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് പൊലീസ് ഈ വീട്ടിലെത്തിയത്. വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ച് അകത്ത് കടന്നിരുന്നു. വീട് വാടകയ്ക്ക് കൊടുത്തിരുന്നുവെങ്കിലും ആഭരണങ്ങളും മറ്റും വീട്ടില്‍ സൂക്ഷിച്ചിരുന്നു. ലിപിന്‍ ജോസഫ് എന്ന, കൊച്ചിയിലെ ഗുണ്ടാ തലവനായ ഭായ് നസീറിന്റെ സംഘത്തില്‍ പെട്ടയാളെ ആയുധം കൈവശം വെച്ച സംഭവത്തില്‍ പൊലീസ് തിരയുന്നുണ്ടായിരുന്നു. ടവര്‍ ലൊക്കേഷന്‍ പ്രകാരം വടുതലയിലെ വീട്ടിലായിരുന്നു പ്രതി ഉണ്ടായിരുന്നതെന്ന് ഞാറയ്ക്കല്‍ പൊലീസ് പറയുന്നു. ഇത് അനുസരിച്ചാണ് പുലര്‍ച്ചെ വീട്ടിലെത്തിയതെന്നും പൊലീസ് പറയുന്നു.

ആലപ്പുഴ സ്വദേശിയായ വിഷ്ണുവിനാണ് സീന വീട് വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. എസ്എഫ്‌ഐ പ്രവര്‍ത്തകനായ ഇയാള്‍ നേരത്തെ ചില കേസുകളില്‍ പ്രതിയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.  ലിപിന്‍ ജോസഫും വിഷ്ണുവും ഈ വീട്ടില്‍ ആണ് താമസിച്ചിരുന്നതെന്നാണ് പൊലീസ് സൂചിപ്പിച്ചു. അതേസമയം വീട് സൈമണ്‍ ബ്രിട്ടോയുടേത് ആയിരുന്നുവെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും പൊലീസ് പറയുന്നു.