'ശ്യാമള ടീച്ചര്‍ എന്ന വ്യക്തിയല്ല, ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാണ് മത്സരിച്ചത്'; തോല്‍വിയും പരാജയവും പാര്‍ട്ടി വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് പി കെ ശ്യാമള

കണ്ണൂര്‍ തളിപ്പറമ്പില്‍ മത്സരിച്ചത് ശ്യാമള ടീച്ചര്‍ എന്ന വ്യക്തിയല്ല, ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിട്ടെന്ന് പി കെ ശ്യാമള. പരാജയവും പാര്‍ട്ടി വിലയിരുത്തി കൊണ്ടിരിക്കുകയാണെന്നും പി കെ ശ്യാമള പ്രതികരിച്ചു. ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നടത്തിയ വിശദീകരണത്തിലാണ് പി കെ ശ്യാമളയുടെ മറുപടി.

ശ്യാമള ടീച്ചര്‍ എന്ന വ്യക്തിയല്ല. ഇടതുപക്ഷ സ്ഥാനാര്‍ഥിയാണ് മത്സരിച്ചത്. അതിന്റെ ഭാഗമായിട്ടുള്ള തോല്‍വിയും പരാജയവും പാര്‍ട്ടി വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. ആ സന്ദര്‍ഭത്തില്‍ വ്യക്തി എന്ന നിലയില്‍ എനിക്ക് ഒന്നും പറയാനില്ല – പി കെ ശ്യാമള പറഞ്ഞു.

Read more

വ്യാപകവിമര്‍ശനം ഉയരുന്നതിനിടെ, ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വത്തെയും സ്വന്തം ശൈലിയെയും ന്യായീകരിച്ചായിരുന്നു സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ എം വി ഗോവിന്ദന്റെ മറുപടി. പി കെ ശ്യാമള സ്ഥാനാര്‍ത്ഥിയായതിനെ എതിര്‍ക്കാതിരുന്നത് ആണധികാരം പ്രയോഗിക്കാതിരിക്കാന്‍ എന്നായിരുന്നു മറുപടി. എന്നാല്‍ മാഷ് അങ്ങനെ പറയുന്നത് താന്‍ കേട്ടിട്ടില്ലെന്നാണ് പി കെ ശ്യാമള പറഞ്ഞത്.