ഡോ . വന്ദനയുടെ കൊലപാതകം; അനുശോചനം അറിയിച്ച് രാഹുൽ ഗാന്ധി

കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡ്യൂട്ടിക്കിടയിൽ വനിതാ ഡോക്ടാർ കൊലചെയ്യപ്പെട്ട സംഭവത്തിൽ അനുശോചനം അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഡോ. വന്ദനദാസിന്റെ കൊലപാതക വാർത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് രാഹുൽ കുറിച്ചു. ഡോക്ടർമാരും ഹെൽത്ത് കെയർ പ്രൊഫഷണലുകളും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ തങ്ങളുടെ ജീവൻ പണയം വെച്ചാണ് പ്രവർത്തിക്കുന്നത്. അവർക്കെതിരെ ആവർത്തിച്ചുള്ള ഭീഷണികളും അക്രമങ്ങളും അങ്ങേയറ്റം ആശങ്കാജനകമാണ്. അവരുടെ സുരക്ഷയും ഗവൺമെന്റിന്റെ മുൻ‌ഗണനകളിൽ ഒന്നായിരിക്കണം.എന്നും രാഹുൽ ഫെയ്സ് ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫെയ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

” കേരളത്തിൽ ഡ്യൂട്ടിക്കിടെ ഡോക്ടർ കുത്തേറ്റു മരിച്ച വാർത്ത ഞെട്ടലോടെയാണ് കേട്ടത്. ഡോ. വന്ദനയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അഗാധമായ അനുശോചനം അറിയിക്കുന്നു. ഡോക്ടർമാരും ഹെൽത്ത് കെയർ പ്രൊഫഷണലുകളും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ തങ്ങളുടെ ജീവൻ പണയം വെച്ചാണ് പ്രവർത്തിക്കുന്നത്. അവർക്കെതിരെ ആവർത്തിച്ചുള്ള ഭീഷണികളും അക്രമങ്ങളും അങ്ങേയറ്റം ആശങ്കാജനകമാണ്. അവരുടെ സുരക്ഷയും ഗവൺമെന്റിന്റെ മുൻ‌ഗണനകളിൽ ഒന്നായിരിക്കണം.
മയക്കുമരുന്ന് എന്ന വിപത്തിനെ നേരിടാൻ ശക്തമായ നിയമ നടപടികൾ ഇക്കാലത്ത് ആവശ്യമാണ്. ഡി-അഡിക്ഷൻ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പോലീസ് നടപടിക്രമങ്ങളും അവലോകനം ചെയ്യണം.

ഇത്തരമൊരു ദുരന്തത്തെക്കുറിച്ച് സർക്കാർ പ്രതിനിധികൾ നടത്തുന്ന വിവേകശൂന്യമായ പരാമർശങ്ങൾ അങ്ങേയറ്റം അപലപനീയമാണ്.
കേരള സർക്കാരിനോടും ഇന്ത്യയിലുടനീളമുള്ള എല്ലാ സംസ്ഥാന സർക്കാരുകളോടും ഈ വിഷയത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഡോ. വന്ദനയെ നമുക്ക് നഷ്ടപ്പെട്ടു, പക്ഷേ നീതി ലഭിക്കണം.”