കെ.സി വേണുഗോപാലിന് എതിരെ വീണ്ടും ആരോപണം, മുപ്പതു വര്‍ഷത്തെ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചതായി പി. എസ് പ്രശാന്ത്

മുപ്പതു വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചതായി കെപിസിസി സെക്രട്ടറി പി എസ് പ്രശാന്ത്. നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെയാണ് പ്രശാന്തിന്റെ രാജി.

കേരളത്തില്‍ കോണ്‍ഗ്രസിന്റെ സംഘടനാദൗര്‍ബല്യങ്ങളുടെ മൂലകാരണം കെ സി വേണുഗോപാലാണ് എന്നും അദ്ദേഹത്തിന്റെ അനുയായികളെ മാത്രം ലിസ്റ്റില്‍ തിരുകികയറ്റി ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രശാന്ത് ആരോപിച്ചു.

കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ബിജെപിയുടെ ഏജന്റാണ് എന്നടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച്കഴിഞ്ഞ ദിവസം പ്രശാന്ത് രാഹുല്‍ഗാന്ധിക്ക് ഇ മെയില്‍ സന്ദേശം അയച്ചിരുന്നു. നേരത്തെ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് നിന്നും മത്സരിച്ചപ്പോള്‍ പാലോട് രവി തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവും പ്രശാന്ത് ഉന്നയിച്ചിരുന്നു.

നേരത്തെ പാലക്കാട് പെരിങ്ങാട്ടുകുറിശേരിയിലെ മുന്‍ എംഎല്‍എ എ വി ഗോപിനാഥും നേതൃത്വത്തിനോട് പിണങ്ങി പാര്‍ട്ടി വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പി എസ് പ്രശാന്തും പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകുന്നത്.