ഇതെത്ര ശൈലജ; എല്‍ഡിഎഫിന് മൂന്നും, യുഡിഎഫിന് ഒന്നും; വടകരയില്‍ അപരന്മാരുടെ പോര്‍ക്കളം; കളം പിടിക്കാന്‍ കോണ്‍ഗ്രസ് വിമതനും

അപരന്മാരുടെ പോര്‍ക്കളമായ വടകര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ വിമത സ്ഥാനാര്‍ത്ഥിയും രംഗത്തെത്തി. സംഘടന വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ അബ്ദുള്‍ റഹീം ഹാജിയാണ് വടകരയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. അബ്ദുള്‍ റഹീം ഹാജി നേരത്തെ ഭാരത് ജോഡോ യാത്രയിലും പങ്കെടുത്തിരുന്നു.

വടകരയില്‍ അപര സ്ഥാനാര്‍ത്ഥികള്‍ നേരത്തെ തന്നെ പത്രിക സമര്‍പ്പിച്ചിരുന്നു. ഇതിന് പുറമേയാണ് വിമത സ്ഥാനാര്‍ത്ഥിയും പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയ്‌ക്കെതിരെ മൂന്ന് അപര സ്ഥാനാര്‍ത്ഥികളും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ ഒരാളുമാണ് പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ കെകെ ശൈലജയ്‌ക്കെതിരെ പി ശൈലജ, കെകെ ശൈലജ, കെ ശൈലജ എന്നിവരാണ് പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. അതേ സമയം ഷാഫി എന്ന അപരനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഷാഫി പറമ്പിലിനെതിരെ പത്രിക സമര്‍പ്പിച്ചത്. വടകരയിലെ എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് അപരന്മാര്‍ തീര്‍ക്കുന്നത് ചില്ലറ പ്രതിസന്ധിയല്ല.

നിലവില്‍ എല്‍ഡിഎഫിന് വടകരയില്‍ വിമത സ്ഥാനാര്‍ത്ഥികളില്ല. എന്നാല്‍ യുഡിഎഫിന്റെ വിമത സ്ഥാനാര്‍ത്ഥി ദീര്‍ഘകാലം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായിരുന്നു. പ്രവാസിയായിരുന്ന അബ്ദുള്‍ റഹീം ഹാജി നാട്ടില്‍ തിരികെ എത്തിയ ശേഷം കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ സംഘടന തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിജയിച്ചിരുന്നില്ല.

കോണ്‍ഗ്രസ് പുറത്താക്കിയെങ്കിലും താന്‍ കോണ്‍ഗ്രസുകാരനായിരുന്നെന്നും വ്യക്തി ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ തനിക്ക് മണ്ഡലത്തില്‍ വോട്ട് പിടിക്കാനാകുമെന്നും അബ്ദുള്‍ റഹീം ഹാജി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. വിമത സ്ഥാനാര്‍ത്ഥി യുഡിഎഫിന് വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ എല്‍ഡിഎഫിന് ഭീഷണിയാവുന്നത് അപര സ്ഥാനാര്‍ത്ഥികളാണ്.

2004ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്റെ പരാജയം അപര സ്ഥാനാര്‍ത്ഥി നേടിയ വോട്ടിനെ തുടര്‍ന്നായിരുന്നു. അന്ന് 1009 വോട്ടിന് വിഎം സുധീരനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ് മനോജ് പരാജയപ്പെടുത്തുമ്പോള്‍ സുധീരന്റെ അപര സ്ഥാനാര്‍ത്ഥി വിഎസ് സുധീരന്‍ നേടിയത് 8282 വോട്ടായിരുന്നു.

Latest Stories

നിങ്ങള്‍ പ്രേംനസീറിന്റെ റെക്കോര്‍ഡ് തകര്‍ക്കും.. വിമര്‍ശിക്കുന്ന പ്രേക്ഷകര്‍ക്കിടയില്‍ 40 വര്‍ഷം പിടിച്ചുനില്‍ക്കുക ചെറിയ കാര്യമല്ല: കമല്‍ ഹാസന്‍

അത്തനേഷ്യസ്‍ യോഹാൻ മെത്രാപ്പൊലീത്തയ്ക്ക് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം പൂർത്തിയായി

അവാര്‍ഡിനായി മത്സരിച്ച് ട്രംപിന്റെ ജീവിതകഥ കാനില്‍; 'ദി അപ്രന്റിസി'ല്‍ ആദ്യ ഭാര്യയെ ബലാത്സംഗം ചെയ്യുന്ന രംഗങ്ങളും

കുതിരാന്‍ തുരങ്കത്തില്‍ ഓക്‌സിജന്‍ കിട്ടുന്നില്ല, യാത്രക്കാര്‍ക്ക് ശ്വാസ തടസ്സം; തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നു; കേരളത്തിലെ ആദ്യ റോഡ് ടണലില്‍ നടുക്കുന്ന മരണക്കളി

IPL 2024: ശാന്തര്‍, പക്ഷേ അവരാണ് പ്ലേഓഫിലെ ഏറ്റവും അപകടകാരികള്‍; വിലയിരുത്തലുമായി വസീം അക്രം

'വോട്ട് ചെയ്തില്ല, പ്രചാരണത്തിൽ പങ്കെടുത്തില്ല'; യശ്വന്ത് സിൻഹയുടെ മകന് കാരണം കാണിക്കൽ നോട്ടിസ്

ചിരിക്കാത്തതും ഗൗരവപ്പെട്ട് നടക്കുന്നതും എന്തുകൊണ്ട്, കാരണം വിശദീകരിച്ച് ഗൗതം ഗംഭീർ

രാജ്യാന്തര അവയവക്കടത്ത്: കേസ് എൻഐഎ ഏറ്റെടുത്തേക്കും, തീവ്രവാദ ബന്ധം പരിശോധിക്കും

ബേബി ബംപുമായി കത്രീനയും; ബോളിവുഡില്‍ ഇത് പ്രഗ്നനന്‍സി കാലം

നാളേയ്ക്ക് ഒരു കൈത്താങ്ങ്; തൃശൂരില്‍ ചൈല്‍ഡ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം