
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ലിഫ്റ്റിൽ കുടുങ്ങി രോഗി. ഇന്ന് ലിഫ്റ്റിൽ കുടുങ്ങിയത് സ്ട്രക്ച്ചറിലായിരുന്ന രോഗിയും ഡോക്ടറുമാണ്. അത്യാഹിത വിഭാഗത്തിൽ നിന്നും സിടി സ്കാനിലേക്കുള്ള ലിഫ്റ്റിലാണ് ഇരുവരും കുടുങ്ങിയത്. ണ്ടുപേരെയും പുറത്തെത്തിച്ചു.
മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെ വനിതാ ഡോക്ടറാണ് രോഗിയോടൊപ്പം ലിഫ്റ്റിൽ കുടുങ്ങിയത്. ഡോക്ടർക്ക് ഒപ്പമുണ്ടായിരുന്ന രോഗി സ്ട്രക്ച്ചറിലായിരുന്നു. 10 മിനിറ്റോളം രണ്ട് പേരും ലിഫ്റ്റിൽ കുടുങ്ങിക്കിടന്നു. എമർജൻസി അലാറം മുഴക്കുകയും ഡോക്ടർ ഫോണിൽ വിളിച്ചതും അനുസരിച്ച് ജീവനക്കാരെത്തി മെഡിക്കൽ കോളേജ് പോലീസിന്റെ സാനിധ്യത്തിൽ പുറത്തെത്തിച്ചു.
കഴിഞ്ഞ ദിവസം ഉള്ളൂര്‍ സ്വദേശി രവീന്ദ്രന് എന്ന രോഗി രണ്ട് ദിവസം ലിഫ്റ്റിനുള്ളിൽ കുടുങ്ങിയത് വലിയ വാർത്തയായിരുന്നു. രണ്ട് ദിവസം ആരുമറിയാതെ ലിഫ്റ്റിൽ കുടുങ്ങി കിടന്ന ശേഷമാണ് രവീന്ദ്രനെ രക്ഷപ്പെടുത്തിയത്. ഓർത്തോ ഗോപിയ്ക്ക് സമീപമുല്ല ലിഫ്റ്റിലാണ് രവീന്ദ്രൻ കുടുങ്ങിയിരുന്നത്.







