പാലാരിവട്ടം പാലം അഴിമതി: നഷ്ടം തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍; ആര്‍.ഡി.എക്‌സ് കമ്പനിയില്‍ നിന്ന് നാലരക്കോടി പിടിച്ചെടുത്തു

പാലാരിവട്ടം പാലം അഴിമതിയില്‍ നഷ്ടം നികത്താന്‍ നടപടികളുമായി സര്‍ക്കാര്‍. പാലത്തിന്റെ കരാറുകാരായ ആര്‍.ഡി.എസ് കമ്പനിയില്‍ നിന്ന് നാലര കോടി സര്‍ക്കാര്‍ പിടിച്ചെടുത്തു.

പെര്‍ഫോമിംഗ് ഗ്യാരന്റിയായി ആര്‍ഡിഎസ് കമ്പനിക്ക് നല്‍കിയിരുന്ന നാലര കോടി രൂപയാണ് കോര്‍പ്പറേഷന്റെ അക്കൗണ്ടിലേക്ക് മാറ്റിയത്. പാലം തകര്‍ന്ന സാഹചര്യത്തില്‍ നഷ്ടം കരാറുകാരില്‍ നിന്ന് ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ നടപടിക്കു അംഗീകാരം നല്‍കിയെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. അഴിമതിക്കാരില്‍ നിന്നും പണം തിരികെ പിടിക്കാനുള്ള നടപടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ക്കായി റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ പുനഃസംഘടിപ്പിക്കും.