വ്യക്തിപരമായ ആക്ഷേപങ്ങൾക്ക് മറുപടി പറയാനില്ലെന്ന് ഡോ. പി സരിൻ. വിജ്ഞാന കേരളം ഉപദേശകനായി നാളെ ചുമതലയേറ്റെടുക്കുമെന്നും സരിൻ പറഞ്ഞു. അഭിമുഖം നടത്തിയിട്ടാണ് തന്നെ നിയമിച്ചതെന്നും തൊഴിൽ മേഖലയിൽ പുതിയ സാധ്യതകൾ കണ്ടെത്താൻ ശ്രമിക്കുമെന്നും സരിൻ വ്യക്തമാക്കി.
പണത്തിന് പിന്നാലെ പോകുന്നവനല്ല താനെന്ന് പഴയ കാലം പരിശോധിച്ചാൽ മനസിലാകും. സിവിൽ സർവീസ് പശ്ചാത്തലമുളളതു കൊണ്ടാവാം തനിക്ക് പുതിയ ചുമതല നൽകിയതെന്നും സരിൻ പറഞ്ഞു.പി സരിനെ കഴിഞ്ഞ ദിവസമാണ് വിജ്ഞാന കേരളം ഉപദേശകനായി നിയമിച്ചത്. 80,000 രൂപ മാസ ശമ്പളത്തിലാണ് സരിന്റെ നിയമനം.
കോൺഗ്രസിനോട് ഇടഞ്ഞ് സിപിഐഎമ്മിലെത്തിയ സരിനെ പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയിരുന്നു. പരാജയപ്പെട്ടെങ്കിലും പിന്നീട് പാർട്ടി വേദികളിൽ സജീവമായിരുന്നു സരിൻ. ഇതിന് പിന്നാലെയാണ് സരിന് പുതിയ പദവി നൽകിയിരിക്കുന്നത്.