നാർക്കോട്ടിക് ജിഹാദ്; പെൺകുട്ടികൾ സിറിയയിലേക്ക് പോവുന്നത് മുഖ്യമന്ത്രി കണ്ടില്ലേ, സിപിഎമ്മിന് എൻഡിഎഫിൽ ലയിക്കുന്നതാണ് ഉചിതമെന്ന് ശോഭാ സുരേന്ദ്രൻ

നാർക്കോട്ടിക്ക് ജിഹാദ് വിവാദത്തിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ രം​ഗത്ത്.

ലവ് ജിഹാദിനെ കുറിച്ച് സമാന്തര ആശങ്ക പ്രകടിപ്പിച്ചപ്പോൾ അവജ്ഞയോടെ തള്ളി കളഞ്ഞ മുഖ്യമന്ത്രി കേരളത്തിൽ നിന്ന് പെൺകുട്ടികൾ സിറിയയിലേക്കും അഫ്ഘാനിസ്ഥാനിലേക്കും തീവ്രവാദപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ പോയത് മറക്കരുത്.

ഭീകരവാദ ആശയങ്ങളെ താലോലിക്കുന്ന നിലപാട് സ്വീകരിക്കുന്ന സി.പി.ഐ.എം എൽ.ഡി.എഫ് പിരിച്ചുവിട്ട് എൻ.ഡി.എഫിൽ ലയിക്കുന്നതാണ് ഉചിതമെന്ന് ശോഭാ സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്

നാർക്കോട്ടിക് ജിഹാദെന്ന ഗുരുതര ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം. മുൻപ് ലവ് ജിഹാദിനെ കുറിച്ച് സമാന്തര ആശങ്ക പ്രകടിപ്പിച്ചപ്പോൾ അവജ്ഞയോടെ തള്ളി കളഞ്ഞ മുഖ്യമന്ത്രി കേരളത്തിൽ നിന്ന് പെൺകുട്ടികൾ സിറിയയിലേക്കും അഫ്ഘാനിസ്ഥാനിലേക്കും തീവ്രവാദപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ പോയത് മറക്കരുത്. കേരളത്തിലെ ആഭ്യന്തര വകുപ്പ് പൂർണ്ണമായും നിർജീവമായിരിക്കുകയാണ്. അന്യസംസ്ഥാന പോലീസും NIA യും കേരളത്തിൽ നിന്ന് തീവ്രവാദികളെ അറസ്റ്റ് ചെയ്തിട്ടും ചെറുവിരലനാക്കാൻ കഴിയാത്ത കേരള പോലീസിനു വിശ്വാസ്യത നഷ്ടപ്പെട്ട സാഹചര്യത്തിൽ പൊതുസമൂഹത്തിന്റെ ആശങ്കയകറ്റാൻ സിറ്റിംഗ് ജഡ്ജ് അധ്യക്ഷനായി ജുഡീഷ്യൽ അന്വേഷണം നടത്താൻ പിണറായി വിജയൻ തയ്യാറാകണം. അതിന് തയ്യറാകാതെ ഭീകരവാദ ആശയങ്ങളെ താലോലിക്കുന്ന നിലപാട് സ്വീകരിക്കുന്ന സിപിഎം എൽഡിഎഫ് പിരിച്ചുവിട്ട് എൻഡിഎഫിൽ ലയിക്കുന്നതാണ് ഉചിതം.