മുസ്ലിം ലീഗുകാർ മുന്നോക്ക സംവരണ വിരുദ്ധരുടെ വേഷമണിഞ്ഞ് ന്യൂനപക്ഷ ജനതയെ വഞ്ചിക്കുന്നു: കെ.കെ കൊച്ച്‌ 

മുസ്ലിം ലീഗുകാർ മുന്നോക്ക സംവരണ വിരുദ്ധരുടെ വേഷമണിഞ്ഞ് ദളിത് പിന്നോക്ക ന്യൂനപക്ഷ ജനതകളെ വഞ്ചിക്കുകയാണെന്ന് ദളിത് ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കെ.കെ കൊച്ച്.

കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ  സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്നു. സംവരണ കാര്യത്തിൽ ലീഗിന് ആത്മാർത്ഥതയുണ്ടെങ്കിൽ യു.ഡി.എഫ് മുന്നണിയിൽ നിന്ന് പുറത്തു വരണമെന്നും അങ്ങനെ ഇരയ്ക്കും വേട്ടക്കാരനുമൊപ്പമെന്ന നിലപാട് ഉപേക്ഷിക്കണമെന്നും കെ.കെ. കൊച്ച്‌ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കെ.കെ കൊച്ചിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

ലീഗ് ഇരയ്ക്കും വേട്ടക്കാരനുമൊപ്പം

Read more

ഗാന്ധി ചതിച്ചതു കൊണ്ടാണ് പ്രത്യേക നിയോജക മണ്ഡലങ്ങൾക്കു പകരം സംവരണം നടപ്പിലാക്കിയത്. പിന്നീട് ഈ.എം.എസ്സിൻ്റെ ചാണക്യബുദ്ധി സാമ്പത്തിക സംവരണം വേണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു സാമ്പത്തിക സംവരണത്തിനു വേണ്ടി വാദിച്ചു തുടങ്ങി. ഇതൊന്നും അറിയാത്തവരല്ല മുസ്ലിം ലീഗുകാർ. എന്നിട്ടുമവർ മുന്നോക്ക സംവരണ വിരുദ്ധരുടെ വേഷമണിഞ്ഞ് ദളിത് പിന്നാക്ക ന്യൂനപക്ഷ ജനതകളെ വഞ്ചിക്കുന്നു. ഇപ്പൊഴാകട്ടെ കെ.പി.സി.സി.പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ  സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്നു. വസ്തുതകള്‍ ഇപ്രകാരമായിരിക്കെ സംവരണ കാര്യത്തിൽ ലീഗിന് ആത്മാർത്ഥതയുണ്ടെങ്കിൽ യു.ഡി.എഫ്. മുന്നണിയിൽ നിന്ന് പുറത്തു വരിക. അങ്ങനെ ഇരയ്ക്കും വേട്ടക്കാരനും ഒപ്പമെന്ന നിലപാട് ഉപേക്ഷിക്കുക.