മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ്; ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ നടന്നിരുന്നു, സര്‍ക്കാര്‍ രേഖകള്‍ പുറത്ത്

മുല്ലപ്പെരിയാറിലെ മരംമുറി വിഷയവുമായി ബന്ധപ്പെട്ട സുപ്രധാന സര്‍ക്കാര്‍ രേഖകള്‍ പുറത്തുവന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചര്‍ച്ചകളുടെ മിനിട്‌സാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സെപ്തംബര്‍ 17-ന് കേരളത്തിന്റെയും തമിഴ്നാടിന്റെയും 25 ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയതായാണ് മിനിട്‌സില്‍ രേഖപ്പടുത്തിയിട്ടുള്ളത്.

ഡാമിലേക്കുള്ള റോഡ് നവീകരണത്തിന്റയും മരംമുറി വിഷയത്തിന്റെയും അപേക്ഷകള്‍ പരിഗണനയിലാണെന്ന് ചര്‍ച്ചയില്‍ കേരളം സമ്മതിച്ചതായും മിനിട്‌സില്‍ വ്യക്തമാണ്.
മുല്ലപ്പെരിയാറിലെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ നവംബര്‍ ഒന്നിന് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുവെന്ന് തെളിയിക്കുന്ന സര്‍ക്കാര്‍ രേഖകള്‍ പുറത്തുവന്നതോടെ ബേബി ഡാമിന് സമീപത്തെ മരങ്ങള്‍ മുറിയ്ക്കുന്നതിനുള്ള ഉത്തരവുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നിട്ടില്ലെന്ന ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ വാദങ്ങള്‍ പൊളിഞ്ഞിരുന്നു.

ജലവിഭവ സെക്രട്ടറി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് മരംമുറിക്ക് അനുമതി നല്‍കിയത് എന്നാണ് പിസിസിഎഫിന്റെ ഉത്തരവില്‍ കൊടുത്തിരിക്കുന്നത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന്റെ ഉത്തരവിലെ മൂന്നാം റഫറന്‍സിലാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.

വനംവകുപ്പ് ഉദ്യോഗസ്ഥരും തമിഴ്‌നാട് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ബേബി ഡാമിന് സമീപം സംയുക്ത പരിശോധന നടത്തിയത്, അതില്‍ ജലവകുപ്പിന്റെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നില്ല എന്നും ഒന്നാം തീയതി അനൗദ്യോഗിക ചര്‍ച്ചകള്‍ പോലും നടന്നിരുന്നില്ല എന്നും ആണ് റോഷി അഗസ്റ്റിന്‍ നേരത്തെ പറഞ്ഞിരുന്നത്. ചര്‍ച്ച നടന്നതായി തെളിയിക്കുന്ന രേഖകളൊന്നും ഇല്ലെന്നാണ് ജലവിഭവവകുപ്പ് അഡീഷണല്‍ സെക്രട്ടറി ടി കെ ജോസ് അറിയിച്ചതെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു. അതെല്ലാം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

Latest Stories

'ഇന്ത്യയില്‍ വരുന്ന അമേരിക്കന്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുത്; ഇവിടെ ഏറ്റവും അധികം സംഭവിക്കുന്ന കുറ്റകൃത്യങ്ങളില്‍ ഒന്ന് ബലാല്‍സംഗമാണ്'; യാത്രികര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് യുഎസ്

'പിണറായി സർക്കാരിനോട്‌ കേരളത്തിലെ ജനങ്ങൾക്ക് വെറുപ്പാണ്, നിലമ്പൂരിലേത് ടീം യുഡിഎഫിന്‍റെ വിജയം'; വി ഡി സതീശൻ

കേന്ദ്രമന്ത്രി സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണം; 'ജെഎസ്‌കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദര്‍ശനാനുമതി തടഞ്ഞത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം; തുറന്നടിച്ച് ഡിവൈഫ്‌ഐ

എന്തുകൊണ്ട് തോറ്റു? ക്യാപ്‌സ്യൂളുകള്‍ അല്ല ഇനി വേണ്ടത്, നയത്തിലെയും ഭരണത്തിലെയും തിരുത്തലാണ്

ലഹരിക്കേസിൽ തമിഴ് നടൻ ശ്രീകാന്ത് പൊലീസ് കസ്റ്റഡിയിൽ

രണ്ട് സംസ്ഥാനങ്ങളിൽ ആം ആദ്മി, ഒരിടത്ത് ബിജെപി, ബംഗാളിൽ തൃണമൂൽ; നിലമ്പൂരിന് പുറമെ തിരഞ്ഞെടുപ്പ് നടന്ന നാലിടങ്ങളിലെ ഫലം പുറത്ത്

'തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും ഉൾക്കൊള്ളേണ്ടതെല്ലാം ഉൾക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്താൻ ശ്രമിക്കും'; എം സ്വരാജ്

എന്നെ ആരും റൊമാന്റിക് ഹീറോ എന്ന് വിളിച്ചിട്ടില്ല, വളരെ സീരിയസ് ആയ പ്രണയങ്ങളാണ് മമ്മൂട്ടി ചെയ്തിട്ടുള്ളത് : സുരേഷ് ഗോപി

'മുഖ്യമന്ത്രി രാജിവെക്കണം, വി ഡി സതീശനോട് ഒരു വിരോധവും ഇല്ല'; ആര്യാടൻ ഷൗക്കത്തിന് വിജയാശംസകൾ നേർന്ന് പി വി അൻവർ

സിറിയയിലെ പള്ളിയില്‍ ചാവേര്‍ ആക്രമണം; 21 പേര്‍ കൊല്ലപ്പെട്ടു; അമ്പതിലധികം പേര്‍ക്ക് പരിക്ക്; ആക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്