ആത്മഹത്യാ ചെയ്ത പ്രശസ്ത മോഡലും ഇൻഫ്ലുവൻസറുമായ സാൻ റേച്ചലിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി പൊലീസ്. റേച്ചലിന് സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വിവാഹത്തിന് വേണ്ടി ആറ് ലക്ഷം രൂപ കടം വാങ്ങിയിരുന്നുവെന്നും അച്ഛനും ഭർത്താവും അറിയാതെയാണ് കടം വാങ്ങിയതെന്നും കുറിപ്പിൽ പറയുന്നു.
നിറത്തിൻ്റെ പേരിലുള്ള വിവേചനങ്ങൾക്കെതിരെ പോരാടിയ മോഡലാണ് സാൻ റേച്ചൽ എന്ന 26 കാരി. ഇക്കഴിഞ്ഞ ദിവസമാണ് ഇവരെ ആത്മഹത്യാ ചെയ്ത നിലയിൽ കണ്ടെത്തിയത്. വിവാഹത്തിനായി ആറ് ലക്ഷം രൂപ കടം വാങ്ങിയിരുന്നുവെന്നും അച്ഛനും ഭർത്താവും അറിയാതെയാണ് കടം വാങ്ങിയതെന്നും റേച്ചൽ ആത്മഹത്യ കുറിപ്പിൽ പറയുന്നു. അച്ഛൻ പണം തന്നുവെന്നാണ് ഭർത്താവിനോട് പറഞ്ഞതെന്നും കടം വാങ്ങിയ പണം തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
അച്ഛന് എഴുതിയ കത്തിൽ ഒരാൾക്ക് പണം കൊടുക്കാനുണ്ടെന്നും സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്. അമിതമായി ഉറക്കഗുളിക കഴിച്ചതിനെത്തുടർന്നായിരുന്നു മരണം. പുതുച്ചേരിയിൽ ജനിച്ചുവളർന്ന സാൻ റേച്ചലിന് ചെറുപ്പത്തിൽ തന്നെ അമ്മയെ നഷ്‌ടപ്പെട്ടിരുന്നു. മകളെ വളർത്തിയതും മോഡലിംഗ് രംഗത്തേക്ക് എത്തിച്ചതുമെല്ലാം പിതാവ് ഡി ഗാന്ധിയാണ്. നിറത്തിൻ്റെ പേരിൽ ആദ്യം അവസരങ്ങൾ നിഷേധിക്കപ്പെട്ടുവെങ്കിലും വിവേചനത്തിനെതിരെ സ്വയം പോരാടി വളരെ വേഗം പ്രശസ്‌തയായി മാറാൻ റേച്ചലിന് സാധിച്ചു.