നേമത്തെ വികസനപ്രവർത്തനങ്ങളെക്കുറിച്ച് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് മന്ത്രി വി.ശിവൻകുട്ടി. രാജീവ് ചന്ദ്രശേഖർ തയ്യാറാണെങ്കിൽ 29-ന് രാവിലെ 10 മുതൽ ഉച്ചവരെ പൂജപ്പുര മൈതാനത്ത് സംവാദം നടത്താമെന്ന് വി.ശിവൻകുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു.
എന്നാൽ, 29-ന് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നതിനാൽ ആ ദിവസം പറ്റില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇത് മുൻകൂട്ടി കണ്ടാണ് ശിവൻകുട്ടി സംവാദത്തിനു ക്ഷണിച്ചത് എന്നും 29-ന് സംവാദത്തിനു ക്ഷണിച്ചത് ശിവൻകുട്ടിയുടെ അടവാണെന്നും മറ്റൊരു ദിവസമാകാമെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിൻ്റെ മറുപടി.
Read more
ശിവൻകുട്ടി ആളുകളെ വിഡ്ഢിയാക്കുകയാണ്. മറ്റൊരുദിവസം തീരുമാനിച്ചാൽ തീർച്ചയായും വികസനസംവാദത്തിന് തയ്യാറാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.







