വി ഡി സതീശൻ വെറും ബുക്കിംഗ് ടവൽ മാത്രം;അച്ഛനും അമ്മയ്ക്കും തെറി വിളിക്കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ നിലവാരമെന്നും മന്ത്രി മുഹമ്മദ് റിയാസ്

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മറ്റൊരാൾക്ക്‌ പ്രതിപക്ഷ നേതാവ് ആകാനുള്ള വെറും ബുക്കിംഗ് ടവൽ മാത്രമാണ് വി.ഡി സതീശൻ. വി ഡി സതീശന് സമാരാനുഭവമില്ല, കലാപം നടത്തിയവരെ കാറിൽ കയറ്റി കൊണ്ടു പോയ ആളാണ്.കേസെടുത്തത് ഫേസ്ബുക്കിൽ ഇട്ടു മേനി നടിക്കുന്നു. പക്വത കുറവല്ലാതെ മറ്റെന്ത്‌ ആണിതെന്നും റിയാസ് ചോദിച്ചു.

പ്രതിപക്ഷ നേതാവ് പക്വത കാണിക്കണമെന്ന കോൺഗ്രസ്സസിനുള്ളിലെ അഭിപ്രായം തന്നെ ശരി വെയ്ക്കുന്നതാണ് ഇപ്പോഴത്തെ പ്രതികരണമെന്നും ഇനി പ്രതിപക്ഷ നേതാവ് പറയുന്നത് കേട്ടിരിക്കില്ലെന്നും.അച്ഛനും അമ്മയ്ക്കും തെറി വിളിക്കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ നിലവാരമെന്നും മുഹമ്മദ്‌ റിയാസ് പ്രതികരിച്ചു.

പ്രതിപക്ഷ നേതാവിന് പ്രമാണിത്വ മനോഭാവമാണ്. വെറും ഡയലോഗ് സതീശനായി തരം താഴ്ന്നു. പ്രതിപക്ഷ നേതാവ് പറവൂർ നിയമസഭ മണ്ഡലത്തിന്റെ പുറം ലോകം കണ്ടത് ഇപ്പോഴാണ്. ഒരാളുടെ പെട്ടിയും പിടിച്ചു നടന്നു പാലം വലിച്ചു പ്രതിപക്ഷ നേതാവായതാണ്. ഒരാളുടെ ജീവചരിത്ര പുസ്തകത്തിലെ കഥകൾ താൻ ഇവിടെ പറയുന്നില്ല. കോൺഗ്രസുകാർക്ക് തന്നെ അറിയാമെന്നും മന്ത്രി ആരോപിച്ചു.