തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കോവിഡ് നിരീക്ഷണത്തിലിരുന്ന ആൾ ആത്മഹത്യ ചെയ്തു. പള്ളിത്തുറ സ്വദേശി ജോയി(48) ആണ് മരിച്ചത്.
വൈകുന്നേരം പരിശോധനയ്ക്കായി ആരോഗ്യപ്രവർത്തകർ മുറിയിൽ എത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾക്ക് മദ്യപാന ആസക്തിയെ തുടർന്നുള്ള അസ്വസ്ഥകൾ ഉണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ഈ മാസം 27-നാണ് ജോയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് തന്നെ സ്രവം പരിശോധനക്ക് എടുത്തിരുന്നു. എന്നാൽ ഇതുവരെ ഫലം പുറത്തുവന്നിരുന്നില്ല.
പേ വാർഡിൽ ഒറ്റമുറിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. മൂന്നു ദിവസം കാത്തിരുന്നിട്ടും ഫലം വരാത്തതിൻറെ മാനസിക സമ്മർദ്ദത്തിലായിരിക്കാം ജീവനൊടുക്കിയതെന്നാണ് സൂചന.
Read more
തിരുവനന്തപുരത്ത് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ ആളാണ് ജോയ്.