പൊലീസിന്റെ കൈയൂക്കിനു മുന്നിൽ കഴുത്തൊടിഞ്ഞു നിൽക്കേണ്ടവരല്ല മാധ്യമ പ്രവർത്തകർ: കെ.യു.ഡബ്ല്യു.ജെ

വ്യാജവാർത്ത നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയാനും അതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനും പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ പത്രപ്രവർത്തക യൂണിയനായ കെ.യു.ഡബ്ല്യു.ജെ.

വ്യാജവാർത്തക്കെതിരെ എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എന്നാൽ ഏതു തരം വാർത്തകളും, ഏതു തരം മാധ്യമങ്ങളുമാണ് അന്വേഷണ പരിധിയിൽ വരുക എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നില്ല.

അതേസമയം വാർത്തകൾക്കു ലിറ്റ്മസ് ടെസ്റ്റ് നടത്താനും മുദ്രണം ചാർത്താനും രംഗത്തിറങ്ങിയ പൊതുജന സമ്പർക്ക വകുപ്പിന് തുടക്കത്തിലേ പിഴച്ചതു കൊണ്ടാവാം ഇപ്പോൾ പരിശോധനയ്ക്കു സാക്ഷാൽ പൊലീസിനെ തന്നെ ചുമതലപ്പെടുത്തി സർക്കാർ തീരുമാനം ഉണ്ടായിരിക്കുന്നത് എന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി റെജി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഹിതകരമല്ലാത്ത വാർത്തകളെയും അപ്രിയ സത്യങ്ങളെയും മാത്രമല്ല, അസത്യ പ്രചാരണങ്ങൾ നടക്കുന്നുണ്ടെങ്കിൽ അതിനെയും പ്രതിരോധിക്കാൻ ജനാധിപത്യപരമായ വഴികൾ ഉണ്ടായിരിക്കെയാണ് സർക്കാർ പൊലീസിനെ കുട്ടുപിടിക്കുന്നത് എന്നും കെ.പി റെജി വിമർശിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

വാർത്തകൾക്കു ലിറ്റ്മസ് ടെസ്റ്റ് നടത്താനും മുദ്രണം ചാർത്താനും രംഗത്തിറങ്ങിയ പൊതുജന സമ്പർക്ക വകുപ്പിന് തുടക്കത്തിലേ പിഴച്ചതുകൊണ്ടാവാം ഇപ്പോൾ പരിശോധനയ്ക്കു സാക്ഷാൽ പൊലീസിനെ തന്നെ ചുമതലപ്പെടുത്തി സർക്കാർ തീരുമാനം ഉണ്ടായിരിക്കുന്നു. വ്യാജവാർത്തകൾ കണ്ടെത്തുകയും നടപടി സ്വീകരിക്കുകയുമാണ് എ.ഡി.ജി.പി മനോജ് എബ്രഹാമിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിെൻറ ദൗത്യമെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വ്യക്തമാക്കിയത്.

ഭരണസിരാകേന്ദ്രമായ സെക്രേട്ടറിയേറ്റിനു മുന്നിൽ സമരക്കാരും പൊലീസും തമ്മിലുണ്ടായ സംഘർഷം കാമറയിൽ പകർത്താൻ ശ്രമിച്ചതിെൻറ പേരിൽ കേരള കൗമുദിയിലെ ഫോേട്ടാഗ്രാഫർ നിശാന്ത് ആലുകാടിനെ കഴുത്തിനു പിടിച്ച പൊലീസ് ഇനി സർക്കാറിെൻറ അനുഗ്രഹാശിസുകളോടെ മാധ്യമപ്രവർത്തകരുടെ കഴുത്തിനു കുത്തിപ്പിടിക്കുമെന്നു സാരം.

വാർത്തകൾക്കു മൂക്കുകയറിടാൻ ഭരണകൂടങ്ങൾ പലപ്രകാരങ്ങളിൽ മുമ്പും ശ്രമം നടത്തിയിട്ടുണ്ട്. തീർത്തും സദുദ്ദേശപരമെന്ന മുഖംമൂടിക്കുള്ളിൽനിന്നാണ് മുെമ്പല്ലാം ഇത്തരം പത്രമാരണ നടപടികൾ ഉണ്ടായിട്ടുള്ളതും. അതുകൊണ്ടുതന്നെ ഭരണകൂട നടപടികളെ ന്യായീകരിക്കാൻ നല്ലൊരു ശതമാനം ആളുകൾ അന്നും മുന്നിൽ നിന്നിട്ടുണ്ട്. പക്ഷേ, അവർ യാഥാർഥ്യം തിരിച്ചറിഞ്ഞു വരുേമ്പാഴേക്കും മാധ്യമ സ്വാതന്ത്ര്യം മാത്രമല്ല, ജനാധിപത്യംതന്നെ ഉൗർധൻ വലിച്ചു തുടങ്ങിയിട്ടുണ്ടാവും. മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനും കുച്ചുവിലങ്ങ് ഇട്ടുകൊണ്ടാണ് ലോക​െമങ്ങും ഏകാധിപത്യം അതിെൻറ പടികൾ ചവിട്ടിക്കയറിത്തുടങ്ങിയത് എന്ന ചരിത്ര പശ്ചാത്തലത്തിൽനിന്നു വേണം വാർത്തകൾക്കു മേലുള്ള പൊലീസ് പരിശോധനയെയും വിലയിരുത്തേണ്ടത്.

ഹിതകരമല്ലാത്ത വാർത്തകളെയും അപ്രിയ സത്യങ്ങളെയും മാത്രമല്ല, അസത്യ പ്രചാരണങ്ങൾ നടക്കുന്നുണ്ടെങ്കിൽ അതിനെയും പ്രതിരോധിക്കാൻ ജനാധിപത്യപരമായ വഴികൾ ഉണ്ടായിരിക്കെയാണ് സർക്കാർ പൊലീസിനെ കുട്ടുപിടിക്കുന്നത്. ഭരണകർത്താക്കളുടെ ആജ്ഞാനുവർത്തികളായ പൊലീസ് ഉദ്യോഗസ്ഥർ വാർത്തകളുടെ തെറ്റും ശരിയും പരിശോധിച്ചു മാധ്യമപ്രവർത്തകരെ കഴുത്തുപിടിക്കാൻ ഇറങ്ങിത്തിരിച്ചാൽ നമ്മുടെ മാധ്യമസ്വാതന്ത്ര്യത്തിെൻറ ഗതിയെന്താവും? വിശ്വാസ്യതയാണു മാധ്യമങ്ങളുടെ കൈമുതലും സെല്ലിങ് പോയൻറുമെങ്കിൽ കൂച്ചുവിലങ്ങുകളില്ലാത്ത മാധ്യമസ്വാതന്ത്ര്യമാണ് ജനാധിപത്യത്തിെൻറ ആണിക്കല്ല്. അടിസ്ഥാനമില്ലാത്ത വാർത്തകളും പ്രചാരണങ്ങളുമായി ഏതെങ്കിലും മാധ്യമമോ മാധ്യമപ്രവർത്തകരോ ഇറങ്ങിത്തിരിക്കുന്നുവെങ്കിൽ അവരുടെ തന്നെ വിശ്വാസ്യതയാണു തകരുന്നത്. ജനങ്ങൾ അതു കൈകാര്യം ചെയ്തുകൊള്ളും. വിശ്വാസ്യതയില്ലാത്ത മാധ്യമങ്ങളുടെ നിലനിൽപ്പ് ഭരണകൂടം ആശങ്കപ്പെടേണ്ട വിഷയമല്ല.

ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥരുടെ കൈയൂക്കിനു മുന്നിൽ കഴുത്തൊടിഞ്ഞു നിൽക്കേണ്ടവരല്ല കേരളത്തിലെ മാധ്യമപ്രവർത്തകർ. അവർ ചാർത്തുന്ന വ്യാജമുദ്രക്കു മുന്നിൽ നെട്ടല്ല് തകർന്നു ശയ്യാവലംബിയായി കിടക്കേണ്ടതല്ല നമ്മുടെ മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യവും.