ജോയ്‌സ്‌നയെ അനധികൃത തടവില്‍ പാര്‍പ്പിച്ചിട്ടില്ലെന്ന് വ്യക്തമായി; ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തീര്‍പ്പാക്കി കോടതി

കോടഞ്ചേരി മിശ്രവിവാഹത്തില്‍ വധു ജോയ്സനയെ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിട്ടില്ലെന്ന് വ്യക്തമായെന്ന് ഹൈക്കോടതി. . ജോയ്സനയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് ജോസഫ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതി തീര്‍പ്പ് കല്‍പ്പിച്ചത്.

തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനൊപ്പം ജീവിതം നയിക്കാന്‍ തീരുമാനിച്ചതെന്നും മാതാപിതാക്കളോട് പിന്നീട് സംസാരിക്കുമെന്നും ജോയ്‌സ്‌ന കോടതിയില്‍ അറിയിച്ചു. ഇതോടെ പെണ്‍കുട്ടിയുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കാനാവില്ല എന്ന നിരീക്ഷിച്ച കോടതി ഷെജിനൊപ്പം പോകാന്‍ ജോയ്‌സ്‌നയെ അനുവദിച്ചു.

കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ഷെജിന്‍, ജോയ്സ്ന എന്നിവരുടെ മിശ്രവിവാഹം വന്‍ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. ഇതരമതത്തില്‍പ്പെട്ട ഇവര്‍ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് ലൗ ജിഹാദ് ആണെന്ന് പ്രചാരണം ഉണ്ടായിരുന്നു.