പലസ്തീന്‍ ജനതയ്ക്കു മേല്‍ ഇസ്രായേല്‍ നടത്തുന്ന അധിനിവേശം എതിര്‍ക്കപ്പെടണം; ഹമാസിന്റെ നടപടിയും അപലപനീയമെന്ന് കെ.എം അഭിജിത്ത്

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ പലസ്തീന്‍ ജനതയ്ക്കു മേല്‍ ഇസ്രായേല്‍ നടത്തുന്ന അധിനിവേശം എതിര്‍ക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്  കെ. എം അഭിജിത്ത്. ഒന്നുമറിയാത്ത നിഷ്‌കളങ്കരുടെ  ജീവനെടുക്കുന്ന ഹമാസിന്റെ നടപടിയും അപലപനീയമാണെന്നും അഭിജിത്ത് ഫെയ്സ്ബുക്കിൽ കുറിച്ചു.

കേരളത്തില്‍ പല മതങ്ങളുടെ പേരില്‍ യഥാര്‍ത്ഥ മുഖത്തോടെയോ, മുഖംമൂടിയണിഞ്ഞോ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വര്‍ഗീയത പടര്‍ത്താനുള്ള ചില സാമൂഹിക വിരുദ്ധരുടെ ഇടപെടല്‍ ഇതിനേക്കാളൊക്കെ അപകടകാരമാണെന്നും അഭിജിത്ത് പറഞ്ഞു. മത-വര്‍ഗീയതയുടെ വേര്‍തിരിവ് സൃഷ്ടിക്കാന്‍ കടന്നുവരുന്നവരോട് ജാഗ്രത പുലര്‍ത്തണമെന്നും അഭിജിത്ത് പറഞ്ഞു.

അഭിജിത്തിനന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; 

പലസ്തീന്‍ ജനതയ്ക്കുമേല്‍ ഇസ്രായേല്‍ നടത്തുന്ന അധിനിവേശം എതിര്‍ക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. എന്നാല്‍ ഇസ്രായേലിനെ അക്രമത്തിന്റെ വഴിയിലൂടെ തന്നെ ‘ഹമാസ്’ നേരിടുമ്പോള്‍ ഒന്നുമറിയാത്ത നിഷ്‌കളങ്കരുടെ കൂടെ ജീവനെടുക്കുപ്പെടുകയാണ് ഹമാസിന്റെ നടപടിയും അപലപനീയമാണ്.

ഇതിനേക്കാളൊക്കെ അപകടകാരികളാണ് കേരളത്തില്‍ പല മതങ്ങളുടെ പേരില്‍ യഥാര്‍ത്ഥ മുഖത്തോടെയോ, മുഖംമൂടിയണിഞ്ഞോ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വര്‍ഗീയത പടര്‍ത്താനുള്ള ചില സാമൂഹിക വിരുദ്ധരുടെ ഇടപെടല്‍.

പ്രിയപ്പെട്ടവരെ ജാഗ്രത പുലര്‍ത്തുക., നമുക്കിടയിലേക്ക് മത-വര്‍ഗീയതയുടെ വേര്‍തിരിവ് സൃഷ്ടിക്കാന്‍ കടന്നുവരുന്നവരെ തിരിച്ചറിയുക…!
പലസ്തീന്‍ ജനതയോട് ഐക്യപ്പെടുന്നു. അക്രമം കൊണ്ട് മറ്റുള്ളവരുടെ ജീവനെടുക്കുന്ന ഇസ്രയേല്‍, ഹമാസ് ‘അക്രമണ’ നടപടികള്‍ അപലപിക്കുന്നു.