കെവിനെ മുക്കിക്കൊന്നതെന്ന് ഫോറന്‍സിക് വിദഗ്ധരുടെ മൊഴി

കോട്ടയത്തെ കെവിന്‍ ജോസഫിനെ മുക്കിക്കൊന്നതാണെന്ന് ഫൊറന്‍സിക് വിദഗ്ധരുടെ മൊഴി. കെവിന്റേത് വെളളത്തില്‍ വീണുളള അപകടമരണമല്ല. ശ്വാസകോശത്തിലുണ്ടായിരുന്ന വെളളത്തിന്റെ അളവ് അപകട മരണത്തേക്കാള്‍ കൂടുതലായിരുന്നു.

മരണകാരണം അപകട മരണമോ ആത്മഹത്യയോ ആകാനുള്ള സാധ്യതയില്ലെന്നും ബലപ്രയോഗത്തിലൂടെ മുക്കിക്കൊന്നതാകാനുള്ള സാധ്യതയുണ്ടെന്നുമാണ് പരിശോധനയില്‍ വ്യക്തമായെതെന്നാണ് അവരുടെ മൊഴി.

പുഴയില്‍ അരയ്ക്കൊപ്പം വെള്ളം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നാണ് മൊഴിയില്‍ പറയുന്നത്. കോട്ടയം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാരായ വി.എം.രാജീവ്, സന്തോഷ്, മെഡിക്കല്‍ ബോര്‍ഡ് അധ്യക്ഷയായ ശശികല എന്നിവരാണ് മൊഴി നല്‍കിയിരിക്കുന്നത്.