ലോക്സഭാ തിര‍ഞ്ഞെടുപ്പ്; തമ്മിൽതല്ലി കാസർകോഡ് കോൺഗ്രസ്, രാജ്മോഹൻ ഉണ്ണിത്താനെതിരെ രഹസ്യയോഗം,സമൂഹമാധ്യമങ്ങളിലും പോര്, പാർട്ടിക്കുള്ളിൽ വിരുദ്ധപക്ഷം സജീവമാകുന്നു

കാസർകോഡ് കോൺഗ്രസിൽ വിരുദ്ധപക്ഷം സജീവമാകുകയാണ്. ലോക്സഭാ തിര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇത്തവണ അസ്വാരസ്യങ്ങൾ ഉടലെടുത്തിരിക്കുന്നത്.ലോക്സഭാ സീറ്റിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായി രാജ്മോഹന്‍ ഉണ്ണിത്താന് സാധ്യത ഏറിയതോടെയാണ് വിരുദ്ധ നീക്കങ്ങൾ സജീവമാകുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയും രഹസ്യ യോഗം വിളിച്ചുമാണ് രാജ്മോഹൻ ഉണ്ണിത്താനെതിരെയുള്ള നീക്കമ നടക്കുന്നത്.നീലേശ്വരത്ത് ഒരു ഹോട്ടലില്‍ പാർട്ടിനേതാക്കൾ യോഗം ചേരുകയായിരുന്നു.തുടർന്ന് കെപിസിസി അംഗം കരിമ്പില്‍ കൃഷ്ണന്‍ തന്നെ രാജ്മോഹൻ ഉണ്ണിത്താനെതിരെ പരസ്യമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി.

കോണ്‍ഗ്രസ് മണ്ഡലം പുനഃസംഘടനയുമായി ബന്ധപ്പെട്ടാണ് പരസ്യ പ്രസ്താവന നടത്തിയത്. എന്നാൽ ലക്ഷ്യം രാജ്മോഹന്‍ ഉണ്ണിത്താന്‍ തന്നെയായിരുന്നു.ഇതോടെ ഡിസിസി നേതൃത്വവും ,സംസ്ഥാന നേതൃത്വവും ചേർന്ന് കരിമ്പിൽ കൃഷ്ണനെ പാർട്ടിയിൽ നിന്ന്.പിന്നാലെ കോണ്‍ഗ്രസ് മണ്ഡലം സമവായ കമ്മറ്റിയിലെ പതിനൊന്നില്‍ ആറ് പേരും രാജിവച്ചു.

സെപ്തംബർ ഒന്‍പതിന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി കാസര്‍കോട്ട് നടത്തിയ നിരാഹാര സമരം ഉദ്ഘാടനം ചെയ്യാനെത്തിയത് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലായിരുന്നു. ഇതോടെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ണിത്താൻ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹം ശ്ക്തമായത്. ഇതോടയാണ് പാർട്ടിയിൽ ഉണ്ണിത്താൻ വിരുദ്ധപക്ഷം സജീവമായത്.

അതേസമയം അഭിപ്രായം പറയേണ്ടത് പാർട്ടിക്കുള്ളിലായിരുന്നുവെന്നും പരസ്യ പ്രസ്താവന പാടില്ലായിരുന്നുവെന്നും ഡിസിസി പ്രസിഡന്റ് ഫൈസൽ പ്രതികരിച്ചു. കാസർകോട് മണ്ഡലത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ മത്സരിച്ചാൽ മാത്രമേ ജയിക്കാൻ കഴിയൂ. അതിനാൽ അദ്ദേഹം തന്നെ മത്സരിക്കണമെന്നാണ് ഡിസിസിയുടെ താത്പര്യമെന്നും ഫൈസൽ പറഞ്ഞു.