ജയരാജനെ നേരിടാന്‍ തുറുപ്പുചീട്ട് ഇറക്കി കോണ്‍ഗ്രസ്; വടകരയില്‍ കെ. മുരളീധരന്‍ സ്ഥാനാര്‍ത്ഥി

വടകരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. ജയരാജനെതിരെ കെ. മുരളീധരന്‍ എംഎല്‍എ മത്സരിക്കും. ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ മറ്റ് മണ്ഡലങ്ങളിലെ പ്രകടനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് കെ. മുരളീധരനെ യുഡിഎഫ് രംഗത്ത് ഇറക്കിയത്.

വടകരയില്‍ ശക്തമായ രാഷ്ട്രീയപോരാട്ടം ആവശ്യമെന്നാണ് വിലയിരുത്തലിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. ഇക്കാര്യത്തില്‍ സ്ഥാനാര്‍ത്ഥിയെ കെപിസിസി, എഐസിസി നേതൃത്വം സംയുക്തമായാണ് തീരുമാനിച്ചത്. നേരത്തെ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തരുതെന്ന് ആര്‍എംപി, കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ശക്തരെ കണ്ടെത്താനായില്ലെങ്കില്‍ പൊതുസ്വതന്ത്രരെ പരിഗണിക്കണമെന്നും ആര്‍എംപി ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് കെ. മുരളീധരന്‍ വടകരയില്‍ എത്തുന്നത്.