കോൺഗ്രസ് മരണത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചുവെന്ന് സിപിഐഎം പിബി അംഗം എ വിജയരാഘവന്‍. ഹീനമായ പ്രവർത്തിയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് പറഞ്ഞ എ വിജയരാഘവന്‍ വൈദ്യുതി മോഷ്ടിച്ചത് കോൺഗ്രസുകാരനാണെന്നും കുറ്റപ്പെടുത്തി. അതേസമയം നാളെ വഴിക്കടവ് പഞ്ചായത്തിലേക്ക് മാർച്ച് നടത്തുമെന്നും എ വിജയരാഘവന്‍ പറഞ്ഞു.
കോൺഗ്രസ് ഇന്നലെ നടത്തിയത് സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണെന്നും എ വിജയരാഘവന്‍ പറഞ്ഞു. ആശുപത്രിയുടെ റോഡ് തടഞ്ഞായിരുന്നു പ്രതിഷേധം. മരണവീടിന്റെ സമീപത്തെ മതിലിൽ ഇന്നലെ രാത്രി സ്ഥാനാർഥിയുടെ ചിഹ്നം പതിക്കുകയായിരുന്നു. കോൺഗ്രസ് ശ്രമിക്കുന്നത് രക്തസാക്ഷിയെ കിട്ടുമോ എന്നാണെന്നും എ വിജയരാഘവൻ കുറ്റപ്പെടുത്തി.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി മറ്റൊന്നും ഉന്നയിക്കാനില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് ഇത് ആയുധമാക്കുന്നതെന്നും എ വിജയരാഘവൻ പറഞ്ഞു. ഈ നിലയില്‍ വന്യജീവി പ്രശ്‌നം ഉണ്ടാകാന്‍ കാരണം കോണ്‍ഗ്രസുണ്ടാക്കിയ നിയമവും അതിനെ കൂടുതല്‍ ശക്തിപ്പെടുത്തിയ ബിജെപി നിലപാടുമാണെന്ന് വിജയരാഘവന്‍ കുറ്റപ്പെടുത്തി.