തിരുവനന്തപുരത്ത് തെരുവുനായ്ക്കളെ കാൽ കെട്ടിയിട്ട് ടാറിൽ മുക്കി

തിരുവനന്തപുരം ഓടയം മിസ്കിൻ തെരുവിൽ നായ്ക്കളെ കാൽ കെട്ടിയിട്ട് ടാറിൽ മുക്കി. രണ്ട് തെരുവ് നായ്ക്കളെയാണ് ടാറിൽ മുക്കിയത്. റോഡ് പണിക്കായി കൊണ്ടുവന്ന ടാറിലാണ് തെരുവ്‌ നായ്ക്കളെ മുക്കിയത്. ടാറിൽ മുക്കിയ ശേഷം റോഡരികിൽ ഉപേക്ഷിച്ചു.

ഈ പ്രദേശത്ത് താമസിക്കുന്ന റഷ്യൻ വനിത പോളിനയ നായ്ക്കളെ ഏറ്റെടുത്ത് സംരക്ഷണം നൽകുന്നുണ്ട്. ഒരാഴ്ചക്കിടെയാണ് തെരുവ് നായ്ക്കളോട് സാമൂഹ്യ വിരുദ്ധർ ക്രൂരത കാട്ടിയതെന്ന് പീപ്പിൾസ് ഫോർ അനിമൽസ് ആരോപിച്ചു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അന്വേഷണം നടത്തി പ്രതികളെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.