ഐ.എൻ.എല്ലിൽ വീണ്ടും കൂട്ടത്തല്ല്; കാസർഗോഡും പ്രവർത്തകർ തമ്മിൽ തല്ലി

കൊച്ചിയിലെ യോ​ഗത്തിൽ നടന്ന കൂട്ടത്തല്ല് പാർട്ടിയെ പിളർത്തിയതിന് പിന്നാലെ ഐ.എൻ.എല്ലിലെ കലാപങ്ങൾ തീരുനില്ല. കാസർഗോഡ് ജില്ലയിലെ ഐഎൻഎൽ അംഗത്വ വിതരണോദ്ഘാടനത്തിനിടെ പ്രവർത്തകർ തമ്മിൽ തല്ലി.

അഖിലേന്ത്യ ട്രഷറർ ഡോ.എ. അമീൻറെ നേതൃത്വത്തിൽ നടന്ന ചടങ്ങിനിടെയാണ് കാസിം ഇരിക്കൂർ-അബ്ദുൽ വഹാബ് പക്ഷക്കാർ തമ്മിൽ വാക്കേറ്റവും, ഉന്തും തള്ളും നടന്നത്.

സംസ്ഥാന തലത്തിൽ നടക്കുന്ന സമവായ നീക്കങ്ങൾക്കിടെ അംഗത്വ വിതരണം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് അബ്ദുൾ വഹാബ് പക്ഷം ചൂണ്ടിക്കാടിയതോടെയാണ് തർക്കം ആരംഭിച്ചത്.

പാർട്ടി ഒന്നിച്ച് മുന്നോട്ട് പോകുന്നതിനെ എതിർക്കുന്നവരാണ് പ്രശനത്തിന് പിന്നിലെന്ന് വഹാബ് പക്ഷം ആരോപിച്ചു. എന്നാൽ പാർട്ടിയുമായി ബന്ധമില്ലാത്തവരാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് എതിർവിഭാഗത്തിൻറെ നിലപാട്.