മോദി ജനിച്ച രാജ്യത്തെ പെറ്റമ്മയും പോറ്റമ്മയുമായി കാണുന്ന നിലപ്പാടുള്ള മനുഷ്യന്‍; 'സ്വരാജു'കളല്ലാത്ത കള്ള നാണയങ്ങള്‍ ഉറക്കം കിട്ടില്ല; എം സ്വരാജിനെ പരോക്ഷമായി വിമര്‍ശിച്ച് ഹരീഷ് പേരടി

പ്രധാനമന്ത്രി നരേന്ദ്രമോദി ജനിച്ച രാജ്യത്തെ പെറ്റമ്മയും പോറ്റമ്മയുമായി കാണുന്ന, രാജ്യമെന്നാല്‍ തന്റെ ഹൃദയമാണെന്ന് കരുതുന്ന, ഉറച്ച നിലപ്പാടുള്ള മനുഷ്യനെന്ന് നടന്‍ ഹരീഷ് പേരടി. ഈ മനുഷ്യന്‍ ഉറങ്ങാതെ കാവല്‍ ഇരിക്കുന്നതിനാല്‍, ഞാനും എന്റെ 150 ത് കോടി സഹോദരങ്ങളും ഇന്ന് കൂര്‍ക്കം വലിച്ച് ഞങ്ങളുടെ പെറ്റമ്മയുടെ മടിയില്‍ സുഖമായി ഉറങ്ങുമെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

എല്ലാ 51 വെട്ടുകളേയും,ചിഞ്ഞളിഞ്ഞ രാഷ്ട്രിയ കൊലപാതങ്ങളെയും, തീവ്ര ഹമാസിയന്‍ മനുഷ്യവിരുദ്ധമായ കൂട്ട കുരുതികളെയും ഒരു ഉളുപ്പുമില്ലാതെ ന്യായികരിക്കുന്ന സ്വരാജുകളല്ലാത്ത അയല്‍രാജുകളായ കള്ള നാണയങ്ങള്‍ ഉറക്കം കിട്ടാതെ ശയന പ്രദീക്ഷണം നടത്തുമെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ജനിച്ച രാജ്യത്തെ പെറ്റമ്മയും പോറ്റമ്മയുമായി കാണുന്ന..രാജ്യമെന്നാല്‍ തന്റെ ഹൃദയമാണെന്ന് കരുതുന്ന.. ഉറച്ച നിലപ്പാടുള്ള ഈ മനുഷ്യന്‍ ഉറങ്ങാതെ കാവല്‍ ഇരിക്കുന്നതിനാല്‍..ഞാനും എന്റെ 150 ത് കോടി സഹോദരങ്ങളും ഇന്ന് കൂര്‍ക്കം വലിച്ച് ഞങ്ങളുടെ പെറ്റമ്മയുടെ മടിയില്‍ സുഖമായി ഉറങ്ങും..

Read more

പക്ഷെ എല്ലാ 51 വെട്ടുകളേയും,ചിഞ്ഞളിഞ്ഞ രാഷ്ട്രിയ കൊലപാതങ്ങളെയും,തീവ്ര ഹമാസിയന്‍ മനുഷ്യവിരുദ്ധമായ കൂട്ട കുരുതികളെയും ഒരു ഉളുപ്പുമില്ലാതെ ന്യായികരിക്കുന്ന..സ്വരാജുകളല്ലാത്ത അയല്‍രാജുകളായ കള്ള നാണയങ്ങള്‍ ..യുദ്ധം വേണ്ട എന്ന മഹാന്‍മാരുടെ മുദ്രാവാക്യങ്ങള്‍ ചേരാത്ത സ്വന്തം നെറ്റിയില്‍ തേച്ച് ഒട്ടിച്ച് ഇറങ്ങുന്ന കപട ബുദ്ധിജീവി കൂട്ടങ്ങള്‍..ഇന്ന് കിടക്കപായയില്‍ ഉറക്കം കിട്ടാതെ ശയന പ്രദീക്ഷണം നടത്തും…ജയ് മോദിജി…ജയ് ഹിന്ദ്