പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ തന്റെ കൈകള്‍ ശുദ്ധം: ക്രമക്കേട് ഉണ്ടെങ്കിൽ കരാറുകാരൻ തന്നെ പരിഹരിക്കണമെന്നും വി. കെ ഇബ്രാഹിംകുഞ്ഞ്

പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ തന്റെ കൈകള്‍ ശുദ്ധമെന്ന് മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. തന്നെ കുടുക്കാന്‍ ആസൂത്രിതമായി ശ്രമം നടത്തിയെന്നും ഇബ്രാഹിംകുഞ്ഞ് ആരോപിച്ചു. അതിന്റെ ഭാഗമായാണ് വിവാദങ്ങളുണ്ടായതെന്നും മുൻമന്ത്രി പറഞ്ഞു.

പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ താൻ സാമ്പത്തികമായ നേട്ടമുണ്ടാക്കിയിട്ടില്ല.  തകരാറുണ്ടായാല്‍ ആരാണ് ഉത്തരവാദിയെന്നും ആരാണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്നും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കരാറുകാരനാണ് തകരാറുകളുടെ ബാദ്ധ്യത. അതുകൊണ്ട് തന്നെ പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പാലം പുതുക്കി പണിയാന്‍ സുപ്രീംകോടതി ഉത്തരവ് ഉണ്ടായതിന് പിന്നാലെയാണ് പാലം നിര്‍മ്മാണ സമയത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാംഹിഞ്ഞിന്റെ പ്രതികരണം.