കേരളത്തില്‍ അടുത്ത നാല് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. 24 മണിക്കൂറിനുള്ളില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് റെഡ് അലര്‍ട്ട് സൂചിപ്പിക്കുന്നത്. ഓറഞ്ച് അലര്‍ട്ട് പ്രദേശങ്ങളില്‍ 115.6 മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ പ്രതീക്ഷിക്കുന്നു. മലവെള്ളപ്പാച്ചില്‍, മിന്നല്‍ പ്രളയം, മണ്ണിടിച്ചില്‍, വെള്ളക്കെട്ട് തുടങ്ങിയ അപകടങ്ങള്‍ക്ക് ഈ മഴ കാരണമായേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും, നാളെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മേയ് നാളെ കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മേയ് 27ന് പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കും.
അതിതീവ്ര മഴ മൂലം മലയോര മേഖലകളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത്, ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടാകാമെന്നതിനാല്‍, ഈ മേഖലകളിലുള്ളവര്‍ ക്യാമ്പുകളിലേക്ക് മാറാന്‍ തയ്യാറാവണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍, അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. അപകടകരമായ മരങ്ങള്‍, ബോര്‍ഡുകള്‍, മതിലുകള്‍ എന്നിവ സുരക്ഷിതമാക്കാനും അധികൃതരെ വിവരമറിയിക്കാനും നിര്‍ദേശമുണ്ട്.
നദികള്‍ മുറിച്ചുകടക്കുക, കുളിക്കുക, മീന്‍പിടിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. അനാവശ്യ യാത്രകള്‍, പ്രത്യേകിച്ച് വെള്ളച്ചാട്ടങ്ങളിലേക്കും മലയോര മേഖലകളിലേക്കുമുള്ള വിനോദ സഞ്ചാരം, മഴ മുന്നറിയിപ്പ് മാറുന്നതുവരെ നിര്‍ത്തിവയ്ക്കണം. ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലൂടെയുള്ള യാത്രകളിലും അറ്റകുറ്റപ്പണികള്‍ നടക്കുന്ന റോഡുകളിലും ജാഗ്രത വേണം. തീരപ്രദേശങ്ങളില്‍ കടലാക്രമണ സാധ്യതയുള്ളതിനാല്‍, മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കുകയും അപകട മേഖലകളില്‍ താമസിക്കുന്നവര്‍ മാറിത്താമസിക്കുകയും വേണം.
Read more
പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏത് അടിയന്തര സാഹചര്യത്തിലും അധികൃതരുമായി ബന്ധപ്പെടാന്‍ തയ്യാറാവണമെന്നും നിര്‍ദേശമുണ്ട്.