'തുമ്പിക്കൈയ്ക്ക് വെള്ളത്തിലേക്ക് അടിച്ചുതാഴ്ത്തി'; കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തില്‍ കുളിപ്പിക്കുന്നതിനിടയില്‍ പാപ്പാനെ ആന ആക്രമിച്ചു കൊന്നു

തിരുവനന്തപുരം കോട്ടൂര്‍ ആനപരിപാലന കേന്ദ്രത്തില്‍ കുളിപ്പിക്കുന്നതിനിടെ ആന ആക്രമിച്ച പാപ്പാന്‍ മരിച്ചു. ആനയുടെ ആക്രമണത്തില്‍ ഒന്നാം പാപ്പാനായ ബാലരാമപുരം സ്വദേശി വിഷ്ണു ആണ് മരിച്ചത്. 25 വയസായിരുന്നു. കുളിപ്പിക്കുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെയാണ് മരണം.

മനു എന്ന ആനയാണ് പാപ്പാനായ വിഷ്ണുവിനെ തുമ്പിക്കൈ കൊണ്ട് അടിച്ചു വെള്ളത്തില്‍ താഴ്ത്തി കൊലപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. കുളിപ്പിക്കുന്നതിനിടെയാണ് ആന പാപ്പാനെ തുമ്പിക്കൈ കൊണ്ട് വെള്ളത്തിലേക്ക് അടിച്ചു താഴ്ത്തിയത്. ഒപ്പം ഉണ്ടായിരുന്ന പാപ്പാന്മാര്‍ ബഹളം വച്ചെങ്കിലും ആന പിന്മാറിയില്ല. ഒടുവില്‍ കൂടുതല്‍ പാപ്പാന്മാര്‍ എത്തി ആനയെ മാറ്റിയതിനു ശേഷമാണ് വിഷ്ണുവിനെ വെള്ളത്തില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുന്നത്. നാല് ആനകളെ ഒന്നിച്ചാണ് കുളിപ്പിക്കാന്‍ കൊണ്ടുവന്നത്. ഇതില്‍ ഒരു ആനയാണ് പാപ്പാനെ ആക്രമിച്ചത്.

Read more

മറ്റു പാപ്പാന്മാര്‍ ആനയെ പിന്തിരിപ്പിച്ച ശേഷമാണ് വിഷ്ണുവിനെ ആശുപത്രിയിലേക്ക് എത്തിക്കാനായത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും വിഷ്ണു മരിച്ചിരുന്നു. മൃതദേഹം ആര്യനാട് സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലാണ് ഉള്ളത്.