ഡോ. വന്ദനയുടെ കൊലക്കേസ്: തെളിവെടുപ്പിനായ് സന്ദീപിന്റെ വീട്ടില്‍ അന്വേഷണ സംഘം

ഡോ. വന്ദനാ ദാസ് കൊലക്കേസിലെ പ്രതി സന്ദീപിനെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. കുടവട്ടൂര്‍ ചെറുകരകോണത്തെ വീട്ടിലാണ് തെളിവെടുപ്പ് നടത്തിയത്. സന്ദീപിന്റെ അയല്‍വാസിയായ ശ്രീകുമാറിന്റെ വീട്ടിലാണ് ആദ്യം തെളിവെടുപ്പിനായി എത്തിയത്. ഇവിടെ നിന്നാണ് സന്ദീപ് പൊലീസിനെ വിളിച്ചു വരുത്തിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെക്ക് ഇയാളെ പൊലീസ് കൊണ്ട് പോയതും ഈ വീട്ടിൽ നിന്നായിരുന്നു.

സന്ദീപ് എങ്ങിനെയാണ് ഇവിടെ എത്തിയതെന്നും, കാലിന് പരുക്കേറ്റതെന്നും പൊലീസ് അന്വേഷിച്ചു. വീടിന് സമീപത്തുള്ള ബന്ധുക്കളെയും അയല്‍വാസികളെയും വിളിച്ചുവരുത്തി അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു.

സന്ദീപിന്റെ മെഡിക്കല്‍ പരിശോധന ഫലം ഇന്ന് ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് മൂന്ന് സൈക്യാട്രിസ്റ്റുകള്‍ അടങ്ങുന്ന ഏഴ് ഡോക്ടര്‍മാരുടെ സംഘം സന്ദീപിനെ പരിശോധിച്ചത്. കൂടുതല്‍ തെളിവെടുപ്പിനായ് സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രയിലെക്ക് കൊണ്ടുപോകും. അഞ്ച് ദിവസത്തേക്കാണ് സന്ദീപിനെ പൊലീസ് കസ്റ്റഡിയില്‍ കിട്ടിയിട്ടുള്ളത്.