നിലമ്പൂരില്‍ പൊതുസ്വതന്ത്രന് തന്നെ സിപിഎമ്മില്‍ സാധ്യത; ഷിനാസ് ബാബുവിനെ പരിഗണിച്ച് സിപിഎം; ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്വം സംബന്ധിച്ച് പാര്‍ട്ടി നേൃത്വത്വത്തില്‍ ചര്‍ച്ച

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പൊതുസ്വതന്ത്രനെ തന്നെ മത്സരത്തിന് ഇറക്കാനാണ് സിപിഎം തീരുമാനമെന്ന് സൂചന. നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബുവിനെ സിപിഎം പരിഗണിച്ചേക്കുമെന്നാണ് സൂചന. പി വി അന്‍വറിന് ശേഷവും പൊതുസ്വതന്ത്രനിലേക്ക് തന്നെയാണ് സിപിഎം നീക്കമെന്നാണ് വിവരം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ കോണ്‍ഗ്രസും യുഡിഎഫും പ്രഖ്യാപിച്ചിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ബിജെപി സ്ഥാനാര്‍ത്ഥിയെ ഉപതിരഞ്ഞെടുപ്പിന് നിര്‍ത്തേണ്ടതില്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ദേശം എന്‍ഡിഎ മുന്നണിയിലും പാര്‍ട്ടിയിലും അതൃപ്തിയ്ക്ക് കാരണമായിട്ടുണ്ട്. 7 മാസത്തേക്ക് എംഎല്‍എ തിരഞ്ഞെടുപ്പ് അനാവശ്യമാണെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ പക്ഷം.

സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യം നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഷിനാസുമായി എല്‍ഡിഎഫ് ജില്ലാ നേതൃത്വം സംസാരിച്ചു. മത്സരിക്കുന്നതില്‍ ഷിനാസിന് എതിര്‍പ്പില്ലെന്നും സൂചനയുണ്ട്. ആദിവാസി മേഖലയില്‍ ഉള്‍പ്പെടെ സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമായ ഷിനാസിന്റെ ജനീകയത കണക്കിലെടുത്താണ് സിപിഎം സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തെ പരിഗണിക്കുന്നത്.

Read more

ഇന്ത്യന്‍ മുന്‍ ഫുട്ബോള്‍ താരം യു ഷറഫലി, ജില്ലാ പഞ്ചായത്തംഗം ഷെറോണ, തോമസ് മാത്യു എന്നിവരുടെ പേരും പാര്‍ട്ടിയുടെ പരിഗണനയിലുണ്ടായിരുന്നു. സിപിഎം പാര്‍ട്ടി സെക്രട്ടേറിയറ്റ് നാളെ ചേരാനിരിക്കെ ഷിനാസ് ബാബുവിന്റെ പേരിലേക്ക് പാര്‍ട്ടി നേതൃത്വം എത്തിയെന്നാണ് പുറത്തുവരുന്ന വിവരം.