'പൗരത്വ ഭേദഗതി നിയമത്തെ അംഗീകരിക്കില്ല'; കൊണ്ടോട്ടിയിൽ ദളിത് കുടുംബങ്ങൾ കൂട്ടത്തോടെ ബി.ജെ.പിയിൽ നിന്ന് രാജിവെച്ചു

കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് മലപ്പുറം കൊണ്ടോട്ടിയിൽ ദളിത് കുടുംബങ്ങൾ കൂട്ടത്തോടെ ബി.ജെ.പിയിൽ നിന്ന് രാജിവെച്ചു. കിഴിശ്ശേരി പുല്ലഞ്ചേരി കളത്തിങ്ങൽ കോളനിയിലെ മുപ്പതോളം കുടുംബങ്ങളാണ് രാജിവെച്ചതായി കാണിച്ച്, കോളനി കുടുംബ കമ്മിറ്റി സെക്രട്ടറി ബാലസുബ്രഹ്മണ്യൻ, എം. ജയേഷ് എന്നിവരുടെ നേതൃത്വത്തിൽ ബി.ജെ.പി ജില്ലാ സെക്രട്ടറി രവി തേലത്തിന് കത്ത് നൽകിയത്.

പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചതോടെ ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 15- ന് രാജി വെച്ചവരുടെ പ്രത്യേകയോഗവും ചേരുന്നുണ്ട്.

മതത്തി‍െൻെറ അടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുന്നതിനോട് യോജിക്കാനാകില്ലെന്നും ഇതിനാലാണ് പൗരത്വ ഭേദഗതി നിയമത്തെ എതിക്കുന്നതെന്നും കമ്മിറ്റിയംഗം എം. ജയേഷ് പറഞ്ഞു.  വർഷങ്ങൾക്ക് മുമ്പ് കൂട്ടത്തോടെ ബി.ജെ.പിയിൽ ചേർന്നവരാണ് കോളനിയിലെ കുടുംബങ്ങൾ. അതേസമയം, കോളനിവാസികളുടെ കത്ത് ലഭിച്ചെന്നും രാജിവെയ്ക്കാനുണ്ടായ സാഹചര്യം മനസ്സിലാകുന്നില്ലെന്നും ജില്ലാ സെക്രട്ടറി രവി തേലത്ത് പറഞ്ഞു.

കുടുംബ ശ്മശാന പ്രശ്നവുമായി ബന്ധപ്പെട്ട് കോളനിയിൽ നിന്നുള്ളവർ വർഷങ്ങൾക്ക് മുമ്പ് ബി.ജെ.പിയെ സമീപിച്ചിരുന്നു. സഹായം ചെയ്ത് കൊടുത്തതോടെ അവർ ബി.ജെ.പിയിൽ ചേർന്നു. ഇപ്പോഴവർക്ക് അപ്പുറത്ത് നിന്ന് പുതിയ വാഗ്ദാനങ്ങൾ ലഭിച്ചിട്ടുണ്ടോയെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.