അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ടെന്ന് വഞ്ചിയൂർ കോടതിയിൽ സീനിയർ അഭിഭാഷകൻ മർദിച്ച ജൂനിയർ അഭിഭാഷക അഡ്വ. ശ്യാമിലി. നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്ന് പറഞ്ഞ അഡ്വ. ശ്യാമിലി പ്രതിയെ വേഗം പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. അഭിഭാഷക അസോസിയേഷൻ സെക്രട്ടറിക്കെതിരെയും ശ്യാമിലി വിമർശനം ഉന്നയിച്ചു.
5 മാസം ഗർഭിണി ആയിരുന്ന സമയത്തും സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസ് തന്നെ മർദിച്ചിരുന്നുവെന്ന് ബാർകൗൺസിലിന് നൽകിയ പരാതിയിൽ ശ്യാമിലി പറഞ്ഞിരുന്നു. ശ്യാമിലി പരാതിയിൽ പറയുന്നു. സീനിയർ ആയതു കൊണ്ടാണ് പരാതി നൽകാതിരുന്നതെന്നും ശ്യാമിലി പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബെയ്‌ലിൻ ദാസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
5 മാസം ഗർഭിണി ആയിരുന്ന സമയത്തും ബെയ്‌ലിൻ ദാസ് തന്നെ മർദിച്ചിരുന്നു. എന്നാൽ അന്ന് പരാതി നൽകാതിരുന്നത് സീനിയർ ആയതു കൊണ്ടാണ് എന്ന് ശ്യാമിലി പരാതിയിൽ പറയുന്നു. അതേസമയം ഇന്നലെ തന്നെ നിരവധി തവണ ബെയ്‌ലിൻ ദാസ് മർദ്ദിച്ചുവെന്നും മൂന്നാമത്തെ അടിക്കു ശേഷം ബോധം നഷ്ടപ്പെട്ടുവെന്നും അഡ്വക്കേറ്റ് ശ്യാമിലി പരാതിയിൽ പറയുന്നു.
ജൂനിയർ അഭിഭാഷകയായ ശ്യാമിലി ജസ്റ്റിനെ മോപ് സ്റ്റിക് കൊണ്ടാണ് സീനിയർ അഭിഭാഷകൻ ബെയ്‌ലിന്‍ മർദിച്ചത്. സംഭവം പുറത്ത് വന്നതോടെ ബെയ്‌ലിന്‍ ദാസിനെ ബാർ അസോസിയേഷൻ സസ്‌പെൻഡ് ചെയ്തിരുന്നു. കൂടാതെ നിയമനടപടിക്കായി അഡ്വ. ശ്യാമിലിയെ സഹായിക്കുമെന്ന് ബാർഅസോസിയേഷൻ വ്യക്തമാക്കിയിരുന്നു.
വാക്കുതർക്കത്തെ തുടർന്ന് അഡ്വ. ബെയ്‌ലിന്‍ മോപ് സ്റ്റിക് കൊണ്ട് മർദ്ദിച്ചുവെന്നായിരുന്നു ജൂനിയർ അഭിഭാഷക ശ്യാമിലിയുടെ ആരോപണം. ശ്യാമിലിയും അഭിഭാഷകനും തമ്മിൽ ഇന്നലെ രാവിലെ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് സീനിയർ അഭിഭാഷകൻ മർദിച്ചതെന്നാണ് വിവരം. അടിയേറ്റ് താൻ ആദ്യം താഴെ വീണുവെന്നും അവിടെനിന്ന് എടുത്ത് വീണ്ടും അടിച്ചുവെന്നും ശ്യാമിലി പറഞ്ഞു. കണ്ടുനിന്നവരാരും എതിർത്തില്ലെന്നും ശ്യാമിലി പറഞ്ഞിരുന്നു.