സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറിയായി സി.എൻ മോഹനനെ വീണ്ടും തിരഞ്ഞെടുത്തു. 2018 മുതൽ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച് വരുന്ന മോഹനനെ വീണ്ടും സെക്രട്ടറിയാക്കാൻ സമ്മേളനം ഏകകണ്ഠമായി തിരഞ്ഞെടുകുകയായിരുന്നു. കളമശേരിയിൽ ചേർന്ന സമ്മേളനത്തിൽ 46 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു. ഇതിൽ 13 പേർ പുതിയ അംഗങ്ങളാണ്.
സി എന്‍ മോഹനന്‍, ടി കെ മോഹനന്‍, കെ ജെ ജേക്കബ്, എം പി പത്രോസ്, പി എം ഇസ്മയില്‍ , പി ആര്‍ മുരളീധരന്‍ , എം സി സുരേന്ദ്രന്‍, ജോണ്‍ ഫെര്‍ണാണ്ടസ്. കെ എന്‍ ഉണ്ണികൃഷ്ണന്‍, പി എന്‍ സീനുലാല്‍, സി കെ പരീത്, കെ എന്‍ ഗോപിനാഥ്, വി എം ശശി, എം അനില്‍കുമാര്‍, എം ബി സ്യമന്തഭദ്രന്‍, പി എസ് ഷൈല, കെ എ ചാക്കോച്ചന്‍, ഇ പി സെബാസ്റ്റിയന്‍, കെ തുളസി, സി ബി ദേവദര്‍ശനന്‍, .എം കെ ശിവരാജന്‍, കെ വി ഏലിയാസ്, വി സലീം, ആര്‍ അനില്‍കുമാര്‍, ടി സി ഷിബു, എസ് സതീഷ്, പുഷ്പാദാസ്, ടി ആര്‍ ബോസ്, എം ബി ചന്ദ്രശേഖരന്‍, ടി വി അനിത, കെ കെ ഷിബു, കെ എം റിയാദ്, കെ എസ് അരുണ്‍കുമാര്‍, എ എ അന്‍ഷാദ്, പ്രിന്‍സി കുര്യാക്കോസ്, എന്‍ സി ഉഷാകുമാരി, പി എ പീറ്റര്‍, ഷാ ജി മുഹമ്മദ്, എ പി ഉദയകുമാര്‍, കെ ബി വര്‍ഗീസ്, സി കെ വര്‍ഗീസ്, സി കെ സലീം കുമാര്‍, എം കെ ബാബു, പി ബി രതീഷ്, എ ജി ഉദയകുമാര്‍, എ പി പ്രനില്‍ എന്നിവരാണ് കമ്മിറ്റിയംഗങ്ങള്‍.
Read more
ജില്ലാ കമ്മിറ്റിയിൽ നിന്ന് മൂന്നു പേരെ ഒഴിവാക്കി. മുതിർന്ന സിപിഎം നേതാക്കളായ കെ.എം. സുധാകരൻ, ഗോപി കോട്ടമുറിക്കൽ, പി.എൻ. ബാലകൃഷ്ണൻ എന്നിവരെയാണ് ഒഴിവാക്കിയത്. ഇതോടെ പി.എന്‍ ബാലകൃഷ്ണന്‍ ആണ് പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും ഇറങ്ങി പോയി. പാര്‍ട്ടിയുടെ പ്രഥമിക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് പി.എന്‍ ബാലകൃഷ്ണന്‍ നേതൃത്വത്തെ അറിയിച്ചു.