മുഖ്യമന്ത്രി മലപ്പുറം ജില്ലയെ അപമാനിച്ചു; പരാമര്‍ശം ആര്‍എസ്എസ് അജണ്ട; പിണറായുടെ യാത്ര സംഘപരിവാര്‍ തോണിയില്‍; ആഞ്ഞടിച്ച് വിഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറം ജില്ലയെ അപമാനിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.
സതീശന്‍. പിണറായി സംഘപരിവാര്‍ ആരോപണത്തിന് കുടപിടിക്കുകയാണെന്നും അദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം സംഘപരിവാര്‍ അജണ്ടയാണ്.

മുഖ്യമന്ത്രി മാത്രമല്ല തെരഞ്ഞടുപ്പ് ചുമതലയുള്ള എ. വിജയരാഘവനും മലപ്പുറത്തെ ജനങ്ങളെ ആവര്‍ത്തിച്ച് അപമാനിച്ചു. തീവ്രവാദികള്‍ വോട്ട് ചെയ്തതുകൊണ്ടാണ് പ്രിയങ്ക ഗാന്ധി ജയിച്ചതെന്ന് വിജയരാഘവന്‍ പറഞ്ഞു. മലപ്പുറം മുഴുവന്‍ തീവ്രവാദികളാണെന്നാണ് വിജയരാഘവന്‍ പറയുന്നത്. വിജയരാഘവന്‍ ഇപ്പോഴും അതേ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോയെന്നും സതീശന്‍ ചോദിച്ചു.

സംഘപരിവാറിന്റെ അതേ തോണിയിലാണ് പിണറായുടെ യാത്രയെന്നും അദേഹം കുറ്റപ്പെടുത്തി.
ദേശീയപാത നിര്‍മാണത്തില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയുണ്ടായിട്ടുണ്ട്. ദേശീയപാത ചീട്ടുകൊട്ടാരം പോലെ തകരുന്നു. ക്രമക്കേടിന് ആരാണ് ഉത്തരവാദിയെന്നും സംസ്ഥാന സര്‍ക്കാരിന് പരാതിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Read more

പാലാരിവട്ടം പാലം അഴിമതി ആരോപണമുന്നയിച്ചവര്‍ക്ക് ദേശീയപാത അഴിമതിയില്‍ മൗനമാണെന്നാണ് വി ഡി സതീശന്‍ ആരോപിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് പങ്കുള്ളത് കൊണ്ടാണ് പരാതിയില്ലാത്തതെന്നും വി ഡി സതീശന്‍ ആരോപിച്ചു. ദേശീയ പാതാ നിര്‍മാണത്തില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.