കാനത്തിന്റെ പിണറായിപ്പേടി മനസിലാക്കാം, സച്ചിൻ ദേവിനെയും പേടിക്കണോ?

എം.ജി സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെ ഇന്നലെ എ.ഐ.എസ്.എഫ് പ്രവർത്തകരെ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. “കാനമല്ലാതെ വെളിയമോ, സി.കെ യോ ഒക്കെ ആയിരുന്നെങ്കിൽ ആ എ.ഐ.എസ്.എഫ് കാരെ സ്വന്തം മുന്നണിയിൽപ്പെട്ട എസ്.എഫ്.ഐക്കാർ ഇത്രക്രൂരമായി അക്രമിക്കുന്നത് കണ്ടിട്ടും, ഒരു പെൺകുട്ടിയെ പരസ്യമായി കയ്യേറ്റം ചെയ്യുന്നത് കണ്ടിട്ടും ഒരു ഒറ്റവരി പ്രസ്താവനെയെങ്കിലും ഇറക്കുമായിരുന്നു.” എന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

വെളിയത്ത് നിന്ന് കാനത്തേക്ക് നൂറിൽ താഴെ കിലോമീറ്റർ വ്യത്യാസമേയൊള്ളു,
പക്ഷേ ഭാർഗവനിൽ നിന്ന് രാജേന്ദ്രനിലേക്ക് പാർട്ടി സെക്രട്ടറിയിൽ നിന്ന് ‘പിണറായി സെക്രട്ടറിയിലേക്കുള്ള’ ഒരുപാട് ദൂരമുണ്ട്.

CPI എന്തോ തങ്കപ്പെട്ട പ്രസ്ഥാനമാണെന്നോ, അതിന്റെ പഴയകാല നേതാക്കളൊക്കെ ആദർശത്തിൽ മാത്രം ജീവിച്ചവരാണെന്നോ ഉള്ള അഭിപ്രായം ഒന്നും എനിക്കില്ല.

എങ്കിലും കാനമല്ലാതെ വെളിയമോ, CK യോ ഒക്കെ ആയിരുന്നെങ്കിൽ ആ AlSFകാരെ സ്വന്തം മുന്നണിയിൽപ്പെട്ട SFlക്കാർ ഇത്രക്രൂരമായി അക്രമിക്കുന്നത് കണ്ടിട്ടും, ഒരു പെൺകുട്ടിയെ പരസ്യമായി കയ്യേറ്റം ചെയ്യുന്നത് കണ്ടിട്ടും ഒരു ഒറ്റവരി പ്രസ്താവനെയെങ്കിലും ഇറക്കുമായിരുന്നു.

കാനത്തിന്റെ പിണറായിപ്പേടി മനസിലാക്കാം, സച്ചിൻ ദേവിനെയും പേടിക്കണോ?

ഇങ്ങനെ പേടിക്കാതെന്നെ!