എഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. ക്യാമറ ഇടപാടിൽ ടെണ്ടർ ലഭിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകന്‍റെ ഭാര്യാ പിതാവിന്‍റെ ബിനാമിയാണെന്നാണ് ആരോപണം. കാമറ ടെൻഡർ ഏറ്റെടുത്ത പ്രസാദിയോ കമ്പനിയുടെ ഡയറക്ടർ രാംജിത് ബിസിനസുകാരനായ പ്രകാശ് ബാബുവിന്റെ ബിനാമിയാണ്.ഇത് തെളിയിക്കാനുള്ള രേഖകൾ കേന്ദ്ര ഏജൻസികൾക്ക് നൽകുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
അതേ സമയം പ്രതിപക്ഷത്തേയും അവർ ആക്രമിച്ചു. ഇക്കാര്യങ്ങളൊന്നും ഇതുവരെ പ്രതിപക്ഷ നേതാക്കൾ പറയുന്നില്ല. പ്രതിപക്ഷ നേതാക്കളുടെ മൗനം മുഖ്യമന്ത്രിയെ സഹായിക്കുവാനാണ്. പരസ്പര സഹായ മുന്നണിയുടെ ലീഡർ ആണ് വി ഡി സതീശനെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു.
Read more
ബിജെപി അധ്യക്ഷനും ഇക്കാര്യങ്ങൾ പറയാത്തത് എന്താണെന്ന ചോദ്യത്തിന് മറുപടിയായി അക്കാര്യം സംസ്ഥാന അധ്യക്ഷനോട് ചോദിക്കണമെന്ന് ശോഭാ സുരേന്ദ്രൻ തൃശൂരിൽ പറഞ്ഞു.മുഖ്യമന്ത്രിക്ക് വിവാദത്തിൽ പങ്കില്ല എന്ന് അദ്ദേഹം തന്നെ തെളിയിക്കണമെന്നും അവര്‍ പറഞ്ഞു.