പെരിയ ഇരട്ടക്കൊലപാതകം; കെ.വി കുഞ്ഞിരാമന്‍ ഇന്ന് കോടതിയില്‍ ഹാജരാകും

പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുന്‍ ഉദുമ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍ അടക്കം നാല് പേര്‍ ഇന്ന് കോടതിയില്‍ ഹാജരായേക്കും. എറണാകുളം സിജെഎം കോടതിയിലാണ് ഹാജരാവുക. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഇവരോട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ നോട്ടീസ് ലഭിക്കാന്‍ വൈകിയതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ല. ഇക്കാര്യം കുഞ്ഞിരാമന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയും സാവകാശം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് പരിഗണിച്ചാണ് ഇന്ന് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്.

സിപിഎം നേതാവ് കെ.വി.ഭാസ്‌കരന്‍, ഇരുപത്തി മൂന്നാം പ്രതി ഗോപന്‍ വെളുത്തോളി, ഇരുപത്തി നാലാം പ്രതി സന്ദീപ് വെളുത്തോളി എന്നിവരും ഇന്ന് കോടതിയില്‍ ഹാജരാവും. ഇവരെ പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നുന്നാല്‍ അറസ്റ്റ് ചെയ്തിരുന്നില്ല.

കേസിലെ രണ്ടാം പ്രതിയെ രണ്ടാം പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചു, പ്രതികള്‍ക്ക് സംരക്ഷണം നല്‍കി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ്കെ.വി കുഞ്ഞിരാമനെ പ്രതി ചേര്‍ത്തിരിക്കുന്നത്. കേസില്‍ ആകെയുള്ള 24 പ്രതികളില്‍ 16 പേര്‍ ഇപ്പോള്‍ ജയിലിലാണ്. സിബിഐ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് ഡിസംബര്‍ 15നാണ് എല്ലാ പ്രതികളോടും ഹാജരാവാന്‍ കൊച്ചി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നത്.