എ.കെ.ജി സെന്റര്‍ ആക്രമണം: ടീഷര്‍ട്ട് കായലിൽ എറിഞ്ഞെന്ന് ജിതിന്‍

എകെജി സെന്റര്‍ ആക്രമണ കേസില്‍ പ്രതി ജിതിനുമായി പുലര്‍ച്ചെ തെളിവെടുപ്പ് നടത്തി ക്രൈംബ്രാഞ്ച്. സ്‌ഫോടകവസ്തു എറിയുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രം കായലില്‍ ഉപേക്ഷിച്ചതായി ജിതിന്‍ മൊഴി നല്‍കിയെന്ന് ക്രൈംബാഞ്ച് അറിയിച്ചു.

നശിപ്പിച്ചു കളഞ്ഞു എന്നായിരുന്നു നേരത്തെ നല്‍കിയ മൊഴി. ആക്രമണം നടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറിനെ കുറിച്ച് സൂചന ലഭിച്ചതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

പൊലീസ് വാഹനം ഒഴിവാക്കിയായിരുന്നു ജിതിനെ എകെജി സെന്ററില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുലര്‍ച്ചെ തന്നെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

Read more

അതേസമയം പൊലീസിന് കോടതി അനുവദിച്ച കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് ജിതിനെ കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി കൂട്ടി ചോദിക്കില്ല എന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.