"സജിത മഠത്തിൽ ക്രെഡിറ്റ് തട്ടിയെടുക്കാൻ ശ്രമിച്ചു, ചോദ്യം ചെയ്തപ്പോൾ സ്ത്രീയെ അപമാനിച്ചുവെന്ന കള്ളക്കേസ്": സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് ഐ.എഫ്.എഫ്.കെ ഫോട്ടോ എഡിറ്ററുടെ സങ്കടഹർജി

ചലച്ചിത്ര അക്കാദമി നേതൃത്വവും സജിത മഠത്തിലും ചേര്‍ന്ന് ഔദ്യോഗിക ഫോട്ടോ എഡിറ്ററെന്ന നിലയിലുള്ള തന്റെ അദ്ധ്വാനത്തിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നും ഇത് ചോദ്യം ചെയ്തപ്പോൾ സ്ത്രീയെ അപമാനിച്ചുവെന്ന് കള്ളക്കേസ് കൊടുത്തുവെന്നും ആരോപിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് ഐ.എഫ്.എഫ്.കെ ഫോട്ടോ എഡിറ്ററുടെ സങ്കടഹർജി. ചലച്ചിത്ര അക്കാദമിയില്‍ ഫോട്ടോ എഡിറ്ററായി ജോലി ചെയ്യുന്ന എ ജെ ജോജിയാണ് പരാതിക്കാരൻ. കഴിഞ്ഞമാസം 25ാം തിയതി നല്‍കിയ പരാതി ജോജി ഇന്ന് ഫെയ്സ്ബുക്കിലൂടെ പങ്കുവെയ്ക്കുകയായിരുന്നു.

ഇരുപത്തഞ്ചാമത് ഐ.എഫ്.എഫ്.എഫ്കെയുടെ ഔദ്യോഗിക ഫോട്ടോ എഡിറ്റർ എന്ന നിലയിൽ ഒരു ലക്ഷത്തില്‍ കൂടുതല്‍ ചിത്രങ്ങളില്‍ നിന്ന് ഐ.എഫ്.എഫ്.എഫ്കെ ഫോട്ടോ സ്‌റ്റോറി വെബ്‌സൈറ്റിനു വേണ്ടി ആറായിരം ചിത്രങ്ങള്‍ തിരഞ്ഞെടുത്തത് ജോജിയാണ്. അതില്‍ നിന്ന് മുന്നോറോളം ചിത്രങ്ങള്‍ ഫോട്ടോ എക്‌സിബിഷനുവേണ്ടി തിരഞ്ഞെടുത്തത് ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ആയ ബീന പോളും അസിസ്റ്റന്റായ നിധിനിനും ജോജിയും ചേര്‍ന്നാണ്. ഫോട്ടോ പ്രദര്‍ശന ഉല്‍ഘാടനം ഫെബ്രുവരി പന്ത്രണ്ടിന് ടാഗോര്‍ ഫെസ്റ്റിവല്‍ നഗറിലാണ് നടന്നത്. പ്രദര്‍ശനത്തിന്റെ ഉല്‍ഘാടന വേളയില്‍ സ്വാഗത പ്രാസംഗികയായ സജിത മഠത്തില്‍ ആയിരക്കണക്കിന് ചിത്രങ്ങളില്‍ നിന്നും സജിത മഠത്തിലും ബീനാപോളും കൂടിയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തതെന്ന് അവകാശപ്പെട്ടു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെയും ജനറല്‍ കൗണ്‍സില്‍ അംഗം സിബി മലയിലിന്റെയും അടുത്ത് സജിത മഠത്തിൽ പറഞ്ഞ അസത്യത്തെ കുറിച്ച് ജോജി പരാതിപ്പെട്ടു. പക്ഷേ, ഇതിനോട് വളരെ മോശമായാണ് സജിത മഠത്തില്‍ പ്രതികരിച്ചത്. അതിനും പുറമെ സ്ത്രീയെ അപമാനിച്ചു എന്ന തരത്തില്‍ വിഷയം മാറ്റുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.

എ. ജെ ജോജിയുടെ പരാതിയുടെ പൂർണരൂപം:

ബഹുമാനപ്പെട്ട സാംസ്‌കാരിക മന്ത്രിക്കു ഒരു ഫോട്ടോഗ്രാഫറുടെ സങ്കട ഹർജി

ഇരുപത്തഞ്ചാമതു iffk  യുടെ ഫോട്ടോ എഡിറ്റർ ആയി ചലച്ചിത്ര അക്കാഡമിയിൽജോലിയിൽ പ്രവേശിക്കുന്നത് 2020 നവംബര്  ഇരുപതിനാണ്. എന്നെ ഏല്പിച്ച ഭാരപ്പെട്ട ജോലികൾ ഭംഗിയായും സമയബന്ധിതമായും തീർത്തു കൊടുത്തു.ഒരു ലക്ഷത്തോളം ചിത്രങ്ങളിൽ നിന്നും iffk സ്റ്റോറീസ വെബ്‌സൈറ്റിന് വേണ്ടി ആറായിരത്തോളം ചിത്രങ്ങൾ തരം തിരിച്ചു.അതിൽ നിന്നും മുന്നൂറു ചിത്രങ്ങൾ ഫോട്ടോ എക്സിബിഷന് വേണ്ടി ആർട്ടിസ്റ്റിക് ഡയറക്ടർ ആയ ബീന പോളും അസിസ്റ്റന്റായ നിധിനിനും ജാനും കൂടി ഫെബ്രുവരി ഏഴിന് തിരഞ്ഞെടുത്തു.ഫെബ്രുവരി എട്ടിനാണ് ശ്രീമതി സജിത മഠത്തിൽ ഓഫീസി എത്തുന്നത്.   ഫോട്ടോ പ്രദർശന ഉൽഘാടനം ഫെബ്രുവരി പന്ത്രണ്ടിന് ടാഗോർ ഫെസ്റ്റിവൽ നഗറിൽ നടന്നു. പ്രദർശനത്തിന്റെ ഉൽഘാടന വേളയിൽ സ്വാഗത പ്രാസംഗികയായ  സജിത മഠത്തിൽ  – ആയിര കണക്കിന് ചിത്രങ്ങളിൽ നിന്നും ശ്രീമതി സജിത മഠത്തിലും ബീനാപോലും കൂടിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തതെന്ന് അവകാശപ്പെട്ടു.

ഫെസ്റ്റിവൽ ഓഫീസിൽ ചെയർമാൻ ശ്രീ കമൽ സാറിന്റെയും ജി സി മെമ്പർ ശ്രീ സിബി മലയിൽ സാറിന്റെയും സാനിധ്യത്തിൽ ശ്രീമതി സജിത മഠത്തിലിലിനോട് അവർ ഉൽഘാടന വേളയിൽ പറഞ്ഞ അസത്യത്തെകുറിച്ച് ചോദിയ്ക്കാൻ ശ്രമിച്ചപ്പോൾ തന്നെ അവർ ബഹളം വെയ്ക്കുകയും സ്ത്രീയെ അപമാനിച്ചു എന്ന തരത്തിൽ വിഷയം മാറ്റുകയുമാണുണ്ടായത്.

ഔദ്യോഗികമായി എറണാകുളത്തേക്കു എനിക്ക് ക്ഷണം ഉണ്ടായിരുന്നില്ല. jhanum  കൂടി പങ്കാളിയായിട്ടുള്ള ഫോട്ടോ എക്സിബിഷന്റെയും 25thiffkphotosories websiteന്  ഉൽഘാടനത്തിൽ പങ്കെടുന്നത് സന്തോഷകരമായ കാര്യം ആയതുകൊണ്ട് സ്വന്തം ചിലവിൽ എറണാകുളത്തെത്തി.

എറണാകുളത്തു നടന്ന ഫോട്ടോ പ്രദർശനത്തിന്റെ ഉൽഘാടന വേളയിൽ തിരുവനന്തപുരത്തു പറഞ്ഞ അസത്യങ്ങൾ ശ്രീമതി സജിത മഠത്തിൽ തിരുത്തുകയും ആ ജാള്യത മറക്കാൻ വേണ്ടി എനിക്കെതിരെ സെക്രെട്ടറിയ്ക്കു പരാതി നൽകുകയും ഉണ്ടായി. പരാതിയിൽ പറഞ്ഞിട്ടുള്ളത് “ജി സി മെമ്പറെ ആക്ഷേപിച്ചയാൽ ഫെസ്റ്റിവൽ സ്ഥലത്തു വരാൻ പാടില്ല  എന്നും എറണാകുളത്തെ ഉൽഘാടന സമയത്തു അവരെ തുറിച്ചു നോക്കി എന്നുമാണ്”.25th iffk വോളന്റീർ ആയ 18 വയസ്സുള്ള മകനുമായാണ് ഉൽഘാടനത്തിൽ പങ്കെടുത്തത്.വീണ്ടും ഒരു കള്ളക്കേസ് വന്നാലോ എന്ന ഭയം കൊണ്ടാണ് വളരെ ദൂരത്തു മാറിയാണ് നിന്നതു.

ഈ പരാതി അസത്യമാണെന്നു അറിയാമായിരുന്നിട്ടും മുപ്പതു വര്ഷത്തിനുമേൽ പരിചയമുള്ള ശ്രീമതി സജിത മഠത്തിലിന്റെ ആരോഗ്യാവസ്ഥയെയും മനസികാവസ്ഥയെയും പരിഗണിച്ചും ചെയമാന്റെയും ആർട്ടിസ്റ്റിക് ഡയറക്ടറുടെയും സെക്രട്ടറിയുടെയും അഭ്യർഥനയെ മാനിച്ചും കൂടുതൽ വഴക്കുകളിലും പ്രശ്നങ്ങളിലും ചെന്ന് ചേരാൻ താല്പര്യം ഇല്ലാത്തതുകൊണ്ടും പരിഹരിക്കാൻ പറ്റാത്തത്ര പ്രശ്നങ്ങൾ വേറെ ഉള്ളതുകൊണ്ടും,സമയം ഇല്ലാത്തതുകൊണ്ടും സെക്രട്ടറിയും ആർട്ടിസ്റ്റിക് ഡയറക്ടറും പറഞ്ഞ പോലെ ക്ഷമാപണം എഴുതി നൽകി.ആ പ്രശ്നം അവിടെ അവസാനിച്ചു എന്ന് കരുതി.ഒരാഴ്ചയായിട്ടും ഒരറിയിപ്പും അക്കാഡമിയിൽ നിന്നും വന്നില്ല.ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ അനുഭവിക്കേണ്ടി വന്ന അപമാനം എന്നെ വല്ലാതെ മാനസികമായി തളർത്തി.അവസാനം എന്റെ നാട്ടുകാരനായ ശ്രീ പി സി വിഷ്ണുനാഥിന്റെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.എഴുതിയ പരാതി ശ്രീ വിഷ്ണുനാഥിന് കൊടുത്തില്ല.കാരണം നന്നായി നടക്കുന്ന ഒരു ഫെസ്റ്റിവൽ മോശമാക്കാൻ  ഒരു അവസരം ഉണ്ടാക്കേണ്ടെണ്ടെന്നു കരുതി.ചെയര്മാനോട് ശ്രീ വിഷ്ണുനാഥ്‌ സംസാരിച്ചു..അരമണിക്കൂറിനുള്ളിൽ പ്രശ്നം അവസാനിച്ചതായി ചലച്ചിത്ര അക്കാദമി സെക്രട്ടറിയുടെ മറുപടി വന്നു..സത്രി സംരക്ഷണ നിമയത്തെ ദുരുപയോഗപ്പെടുത്തുന്നത് എങ്ങനെയെന്ന് മനസ്സിലാക്കിയപ്പോൾ തലശ്ശേരിയ്ക്കും പാലക്കാട്ടേക്കും പോകാൻ പേടിയായി.പോയില്ല.തൊഴിൽ പരമായി എനിക്കുണ്ടായ നഷ്ട്ടം വളരെ വലുതാണ്. കൊറോണ കാലത്തു നടക്കുന്ന ടൂറിംഗ് ഫെസ്റ്റിവലിന്റെ ചിത്രങ്ങൾ പകർത്താനുള്ള അവസരവും,ഒരുപാടു മനുസ്യരുടെ പോർട്രൈറ്സ് പകർത്താനുള്ള അവസരവും നഷ്ടപ്പെട്ടു.

ഒഡേസ പ്രസ്ഥാനത്തിലൂടെ ഫോട്ടോഗ്രഫിയിലേക്കു വന്ന ജാൻ 1988 ൽ തിരുവനന്തപുരത്തു നടന്ന ആദ്യ ഇഫി മുതൽ തുടർച്ചയായി iffk ൽ പങ്കെടുക്കുന്നു.1998 മുതൽ ഒഫീഷ്യൽ ഫോട്ടോഗ്രാഫറാണ് അല്ലാതെയും ഈ ചരിത്ര നിമിഷങ്ങൾ പകർത്തി വരുന്നു. 2016  കൊച്ചി മുസിരിസ് ബിനാലെയിൽ ഫോട്ടോഗ്രാഫി hod  ആയിരുന്നു.ഇന്ത്യാവിഷൻ മുതൽ സോണി എന്റർടൈൻമെന്റ് വരെയുള്ള വിവിധ ചാനലുകളിൽ ക്യാമറമാനേയും ചീഫ് ക്യാമെറാമാനായും പ്രവർത്തിച്ചിരുന്നു.ടി വി ചന്ദ്രൻ ,എം പി സുകുമാരൻ നായർ,വേണു,രാജീവ് വിജയരാഘവൻ മുതൽ രജ്ജീവ് രവി, മഹേഷ് നാരായണൻ വരെയുള്ള വിവിധ തലമുറകളിലെ ചലച്ചിത്രകാരന്മാരുടെ സിനിമകളിലെ സ്റ്റിൽ ഫോട്ടോഗ്രാറായി പ്രവർത്തിച്ചു.

ഇത്രയധികം പ്രവർത്തി പരിചയം ഉള്ളതുകൊണ്ട് തന്നെയാണ് ചലച്ചിത്ര അക്കാഡമി ഫോട്ടോഎഡിറ്റർ തസ്‌തിക എനിക്ക് നൽകിയത്. കഴിഞ്ഞകാലങ്ങളിൽ നടന്ന iffk കളിലും, എനിക്ക് അനുഭവിക്കേണ്ടി വന്ന ദുരവസ്ഥ സാബു പ്രവദ അടക്കം പലർക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പിൻവാതിലിലൂടെ പദവികളിൽ എത്തിപ്പെടുന്ന ഇത്തരം ആളുകളിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന പീഡനം സഹിക്കാവുന്നതിനും അപ്പുറമാണ്.

ഇരുപത്തിഅഞ്ചാമതു iffk യിൽ എനിക്കുണ്ടായ സങ്കടങ്ങൾ ബഹുമാനപ്പെട്ട മന്ത്രിയെ അറിയിച്ചതാണ്.ഇനി ഒരാൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാവരുതെന്നു ആശിക്കുന്നു.

തുടർന്നും ചലച്ചിത്രഅക്കാഡമിയോട് സഹകരിക്കുന്നതിൽ സന്തോഷമേയുള്ള

എന്ന്

വിശ്വസ്തതയോടെ

എ ജെ ജോജി

25 2 2021