ഭാവ വ്യത്യാസങ്ങളില്ലാതെ അഫാന്‍ വിവരിച്ചു; അനുജനെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയ വീട്ടിലെത്തിച്ച് തെളിവെടുത്തു

തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊല കേസിലെ പ്രതി അഫാനെ സ്വന്തം വീട്ടിലെത്തിച്ചും പൊലീസ് തെളിവെടുത്തു. പ്രതി അഫാനെ ആദ്യം കൊല്ലപ്പെട്ട മുത്തശി സല്‍മാ ബീവിയുടെ വീട്ടിലെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു അഫാനെ പാങ്ങോടുള്ള മുത്തശിയുടെ വീട്ടിലെത്തിച്ചത്.

ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പാങ്ങോട്ടെ സല്‍മാ ബീവിയുടെ വീട്ടിലെത്തി പത്ത് മിനുട്ടില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി വെഞ്ഞാറമൂട്ടിലെ അഫാന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. വെഞ്ഞാറമൂട്ടിലെ വീടിന് മുന്‍പിലും ആളുകള്‍ തടിച്ചുകൂടിയിരുന്നു.

വീട്ടില്‍ വെച്ച് അമ്മയെ ആക്രമിച്ചതും സഹോദരനെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയത് എങ്ങനെയാണെന്നും തെല്ലും ഭാവ വ്യത്യാസമില്ലാതെ അഫാന്‍ വിശദീകരിച്ചു. പ്രതിയെ കൊണ്ട് വരുന്നത് കണക്കിലെടുത്ത് നേരത്ത് തന്നെ ഇവിടെ വലിയ പൊലീസ് സംഘത്തെ ഇവിടെ വിന്യസിച്ചിരുന്നു.

Read more

അഫാന്‍ സഹോദരനെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയ വീട്ടില്‍ അര മണിക്കൂര്‍ തെളിവെടുപ്പ് നീണ്ടുനിന്നു. തുടര്‍ന്ന് അഫാനെ പാങ്ങോട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രാത്രി ഏഴോടെ പാങ്ങോട് സ്റ്റേഷനിലെത്തിച്ചു. മുത്തശിയെ കോലപ്പെടുത്തിയ കേസില്‍ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.