ഗര്‍ഭച്ഛിദ്രത്തില്‍ അമ്മയുടെ തിരുമാനം അന്തിമം: ഡല്‍ഹി ഹൈക്കോടതി

ഗര്‍ഭച്ഛിദ്രത്തില്‍ അമ്മയുടെ തിരുമാനമാണ് അന്തിമമെന്ന് ഡല്‍ഹി ഹൈക്കോടതി.ജസ്റ്റിസ് പ്രതിഭ എം സിംഗ് അധ്യക്ഷയായ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. ഇതേ തുടര്‍ന്ന് 26 കാരിയായ യുവതിയുടെ ഹര്‍ജി പരിഗണിച്ച കോടതി അവര്‍ക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കുകയായിരുന്നു.

33 ആഴ്ച വളര്‍ച്ചയെത്തിയ തന്റെ ഭ്രൂണം നീക്കം ചെയ്യാനുള്ള അനുമതിയാണ് യുവതി ആവശ്യപ്പെട്ടത്. ഗര്‍ഭധാരണം മുതല്‍ നിരവധി പരിശോധനകള്‍ നടത്തിയിരുന്നതായി ഹര്‍ജിയില്‍ പറയുന്നു. നവംബര്‍ 12 ന് നടത്തിയ അള്‍ട്രാസൗണ്ട് പരിശോധനയില്‍ ഭ്രൂണത്തിന് സെറിബ്രല്‍ ഡിസോര്‍ഡര്‍ ഉണ്ടെന്ന് കണ്ടെത്തി. ഇത് ഉറപ്പിക്കാന്‍ നവംബര്‍ 14 ന് മറ്റൊരു ആശുപത്രിയിലും പരിശോധിച്ചു. അതിലും സെറിബ്രല് ഡിസോര്ഡര് കണ്ടെത്തി. ഇതേ തുടര്‍ന്നാണ ഗര്‍ഭം അലസിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചത്.

ഇതേ തുടര്‍ന്ന് ഹര്‍ജി പരിഗണിച്ച കോടതി യുവതിക്ക് ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് അനുമതി നല്‍കി. വിദഗ്ധ ഡോക്ടര്‍മാരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനം.