എന്നെ കുറിച്ച് എന്ത് എഴുതിയാലും അത് കേള്‍ക്കാന്‍ ഞാന്‍ ബാദ്ധ്യസ്ഥയാണ്, പക്ഷേ ആ പാവം മനുഷ്യനെ വെറുതേ വിട്ടൂടെ; അന്ന് ചിത്ര ചോദിച്ചത്

ഈ തിരുവോണദിനത്തിലാണ് ആരാധകരെ ഞെട്ടിച്ച് കൊണ്ട് നടി ചിത്രയുടെ വിയോഗ വാര്‍ത്ത പുറത്ത് വരുന്നത്. ചെന്നൈയിലെ വസതിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ആഗസ്റ്റ് ഇരുപത്തിയൊന്നിന് ചിത്ര അന്തരിച്ചത്. ഇതിന് പിന്നാലെ നടിയുടെ വിവാഹത്തെ കുറിച്ചും മറ്റ് കാര്യങ്ങളുമൊക്കെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ മുന്‍പ് മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഒരു സംവിധായകനുമായിട്ടുള്ള വിവാഹം മുടങ്ങിയതിനെ കുറിച്ചും മറ്റുമൊക്കെ ചിത്ര പറഞ്ഞിരുന്നു. ആ അഭിമുഖം വീണ്ടും വൈറലാവുകയാണ്. വിശദമായി വായിക്കാം…

1992 ലായിരുന്നു തമിഴിലെ ഒരു സംവിധായകനുമായി ഉറപ്പിച്ച ചിത്രയുടെ വിവാഹം മുടങ്ങി പോവുന്നത്. ഇതേ കുറിച്ച് ചിത്ര തന്നെയാണ് തുറന്ന് പറഞ്ഞിട്ടുള്ളത്.
”അയാള്‍ എന്നെ കൂടുതല്‍ സ്നേഹിച്ചു. എനിക്ക് അത്രയും സ്നേഹം ആവശ്യമുണ്ടായിരുന്നില്ല. കൂടുതല്‍ വെള്ളമൊവിക്കുമ്പോള്‍ ചെടികള്‍ വാടി പോവാറില്ലേ. അതുപോലെ അയാളുടെ സ്നേഹ കൂടുതല്‍ കൊണ്ട് ഞാന്‍ തകര്‍ന്ന് തരിപ്പണമാകുന്നു എന്ന് തോന്നിയപ്പോള്‍ ഞാന്‍ തന്നെ ആ ബന്ധം വേണ്ടെന്ന് വെക്കുകയായിരുന്നു എന്നാണ് ചിത്ര വെളിപ്പെടുത്തിയത്.

എന്നാല്‍ ചില ചില ഓണ്‍ലൈന്‍ ചാനലുകള്‍ ജീവിക്കാന്‍ സമ്മതിക്കുന്നില്ല. ഞാനും ചേട്ടനും ഡിവോഴ്സ് ആയതായി വാര്‍ത്ത കൊടുത്തത് കണ്ടു. ഇങ്ങനെത്തെ വാര്‍ത്തകള്‍ കണ്ട് സുഹൃത്തുക്കളൊക്കെ ചേട്ടനെ വിളിച്ച് അന്വേഷിക്കുന്നുണ്ട്. അദ്ദേഹത്തിന് ഇതെല്ലാം സങ്കടമുണ്ടാക്കുന്ന കാര്യമാണ്. എന്നെ കുറിച്ച് എന്ത് എഴുതിയാലും അത് കേള്‍ക്കാന്‍ ഞാന്‍ ബാദ്ധ്യസ്ഥയാണ്. പക്ഷേ ആ പാവം മനുഷ്യനെ വെറുതേ വിട്ടൂടെ എന്നുമായിരുന്നു ചിത്ര ചോദിച്ചിരുന്നത്.