എന്തിനാണ് കെല്‍ട്രോണ്‍ ക്യാമറ പാട്‌സുകള്‍ വാങ്ങി അസംബിള്‍ ചെയ്തത്? വിമര്‍ശിച്ച് രഞ്ജിത് ശങ്കര്‍

എഐ ക്യാമറകള്‍ സ്ഥാപിച്ചതില്‍ വിമര്‍ശനവുമായി സംവിധായകന്‍ രഞ്ജിത് ശങ്കര്‍ രംഗത്ത്. സോഷ്യല്‍ മീഡിയയിലൂടെയാണ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ക്യാമറകള്‍ സ്ഥാപിച്ചതില്‍ കനത്ത അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രചരണം. ഒരു ക്യാമറയ്ക്ക് 9.5 ലക്ഷം രൂപ വിലയും 8 ലക്ഷം രൂപ മെയിന്റനന്‍സ് ചെലവും നല്‍കണം.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മികവുറ്റ ക്യാമറയും അതിന് 5 വര്‍ഷത്തെ സൗജന്യ മെയിന്റനന്‍സും ലഭ്യമാകുമെന്നിരിക്കെ എന്തിനാണ് കെല്‍ട്രോണ്‍ ക്യാമറ പാട്സുകള്‍ വാങ്ങി അസംബിള്‍ ചെയ്തതെന്ന് സംവിധായകന്‍ ചോദിക്കുന്നു.

രഞ്ജിത് ശങ്കര്‍ പങ്കുവച്ച കുറിപ്പ്

ഒരു ക്യാമറയ്ക്ക് 9.5 ലക്ഷം രൂപ വിലയും 8 ലക്ഷം രൂപ മെയിന്റനന്‍സ് ചെലവും നല്‍കണം. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മികവുറ്റ ക്യാമറയും അതിന് 5 വര്‍ഷത്തെ സൗജന്യ മെയിന്റനന്‍സും ലഭ്യമാകുമെന്നിരിക്കെ എന്തിനാണ് കെല്‍ട്രോണ്‍ ക്യാമറ പാട്സുകള്‍ വാങ്ങി അസംബിള്‍ ചെയ്തത്?

എഐ ക്യാമറ, 5 കൊല്ലം കൊണ്ടുള്ള വരവ് 478 കോടി. ഇത്രയും പിഴ വരാന്‍ മാത്രം ഭീകരമായി മലയാളികള്‍ നിയമ ലംഘനം നടത്തും എന്ന പ്രതീക്ഷയില്‍ ആണോ ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്?

അപ്പോ ജനങ്ങളുടെ സുരക്ഷ അപകടങ്ങളുടെ കുറവ് ഇതൊന്നിനും അല്ലേ മുന്‍ഗണന നല്‍കിയിരിക്കുന്നതെന്നും താരം ചോദിക്കുന്നു.