ഫോണ്‍ എടുക്കുന്നില്ല, വിശദീകരണവുമില്ല; ഉണ്ണി മുകുന്ദന് പിന്നാലെ 'അമ്മ' സംഘടനയും

മാനേജര്‍ വിപിന്‍ കുമാറിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഉണ്ണി മുകുന്ദനോട് വിശദീകരണം ആവശ്യപ്പെട്ട് താരസംഘടനയായ ‘അമ്മ’. പൊലീസില്‍ നല്‍കിയ പരാതി പുറമെ അമ്മ സംഘടനയിലും വിപിന്‍ പരാതി നല്‍കിയിരുന്നു. നടനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉണ്ണി മുകുന്ദന്‍ ഫോണ്‍ എടുക്കുന്നില്ല. സംഭവത്തില്‍ നടന്റെ യാതൊരു പ്രതികരണവും പുറത്തുവന്നിട്ടില്ല.

അതേസമയം, ആറ് വര്‍ഷമായി ഉണ്ണി മുകുന്ദന്റെ മാനേജര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു വിപിന്‍. നടന്‍ വിപിനെ ശാരീരികമായി മര്‍ദ്ദിക്കുകയും മോശം ഭാഷയില്‍ സംസാരിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. കൊച്ചിയിലെ വിപിന്റെ ഫ്‌ലാറ്റില്‍ വെച്ചാണ് ആക്രമണം നടന്നത്.

ആറ് വര്‍ഷമായി കൂടെ പ്രവര്‍ത്തിച്ച തന്നെ നടന്‍ മാനസികമായി പീഡിപ്പിക്കുകയും തേജോവധം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് വിപിന്‍ പറയുന്നത്. ‘മാര്‍ക്കോ’ സിനിമയ്ക്ക് ശേഷം എത്തിയ ‘ഗെറ്റ് സെറ്റ് ബേബി’ പരാജയമായതിനാല്‍ ഉണ്ണി മുകുന്ദന്‍ സിനിമയിലെ അണിയറപ്രവര്‍ത്തകരോടും നായികയോടും അസ്വാരസത്തിലാണ്.

Read more

സംവിധാനം ചെയ്യാനിരുന്ന ചിത്രത്തില്‍ നിന്നും ശ്രീഗോകുലം മൂവീസ് പിന്മാറിയത് നടന് ഷോക്ക് ആയിരുന്നു. നരിവേട്ട സിനിമയെ പ്രശംസിച്ച് പോസ്റ്റ് ഇട്ടതിന് പിന്നാലെ തന്നെ കാണണമെന്ന് പറഞ്ഞ് വിളിച്ച് അപായപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിന് ശത്രുതയുള്ള മറ്റൊരു നടന്‍ തന്ന തന്റെ കൂളിങ് ഗ്ലാസ് എറിഞ്ഞുടച്ചു. ക്രൂരമായി മര്‍ദ്ദിച്ചു. കൊന്ന് കളയുമെന്ന് ഭീഷണി പെടുത്തി എന്നാണ് വിപിന്‍ പരാതിയില്‍ പറയുന്നത്.