വേടന്റെ വരികള്‍ക്ക് അടിമപ്പെട്ടിരിക്കുകയാണ്.. അനിരുദ്ധ് മെലഡികളെ കൊന്ന് കുഴിച്ചുമൂടിയ ആളാണ്: നിര്‍മ്മാതാവ്

റാപ്പര്‍ വേടനെ കാണുമ്പോള്‍ തോന്നുന്നത് ഭാരതിയാര്‍ വീണ്ടും ജനിച്ച് വന്നത് പോലെയെന്ന് തമിഴ് നിര്‍മ്മാതാവ് അനന്തന്‍. സംഗീതസംവിധായകന്‍ അനിരുദ്ധിനെ വിമര്‍ശിച്ചു കൊണ്ടാണ് വേടനെ പ്രശംസിച്ചു കൊണ്ട് നിര്‍മ്മാതാവ് സംസാരിച്ചത്. അനിരുദ്ധ് മെലഡികളെ കൊന്ന് കുഴിച്ചു മൂടിയ ആളാണ്, ഇന്നത്തെ തലമുറയ്ക്ക് അത് ഇഷ്ടമാകും. പക്ഷെ വേടന്‍ ലഭിക്കുന്ന പിന്തുണ അതിനേക്കാളേറെയാണ് എന്നാണ് അനന്തന്‍ പറയുന്നത്.

വേടന്റെ വാക്കുകളും പാട്ടുകളും പുതിയ തലമുറയ്ക്ക് ഇഷ്ടപ്പെടുന്നു. അത് കാണുമ്പോള്‍ ആശ്ചര്യവും ഉത്സാഹവും തോന്നുകയാണ്. അടുത്തിടെ അനിരുദ്ധിന്റെ സംഗീതനിശ കേരളത്തില്‍ നടന്നിരുന്നു. ആയിരക്കണക്കിന് യുവാക്കള്‍ മണിക്കൂറുകളോളം നിന്ന് കൊണ്ട് പാട്ട് ആസ്വദിക്കുന്നത് കണ്ടു. അതുകണ്ട് എനിക്ക് വിഷമം തോന്നി.

മെലഡി പാട്ടുകളെ ‘കൊന്ന് കുഴിച്ചുമൂടിയ’ ആളാണ് അനിരുദ്ധ്. ഇന്നത്തെ തലമുറയ്ക്ക് അത് ഇഷ്ടപ്പെടും. എന്നാല്‍ അനിരുദ്ധ് മോശം പാട്ടുകാരനാണെന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. ഇപ്പോഴത്തെ പിള്ളേരുടെ പള്‍സ് പിടിച്ച് അവന്‍ പാട്ടുണ്ടാക്കുന്നു. പക്ഷേ വേടന് ലഭിക്കുന്ന പിന്തുണയും അദ്ദേഹം നല്‍കുന്ന പിന്തുണയും കാണുമ്പോള്‍ അത്ഭുതം തോന്നുന്നു.

ഈ പ്രായത്തില്‍ ഇത്രയും ആശയങ്ങള്‍ പറയുന്നല്ലോ എന്ന് തോന്നിന്നി പോകുകയാണ്. ഭരതിയാര്‍ വീണ്ടും ജനിച്ച് വന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. ഒരുകാലത്ത് ഭരതിയാര്‍ക്ക് ഉണ്ടായിരുന്ന സ്ഥാനത്തിന് അടുത്തേക്ക് വേടന്‍ വരുന്നു. നിലവില്‍ വേടനെതിരെ വിവാദങ്ങള്‍ നടക്കുന്നുണ്ട്.

Read more

എന്നിരുന്നാലും അവിടുത്തെ സര്‍ക്കാരിന് അദ്ദേഹത്തോട് താല്‍പര്യമുണ്ട്. കേസുകളില്‍ നിന്നും തിരിച്ചുവരും എന്ന് ഞാന്‍ വിശ്വസിക്കുന്നു. കേരളം വേടന്റെ വരികള്‍ക്ക് അടിമപ്പെട്ടിരിക്കുകയാണ്. അതേ കരുത്തോടെ വേടന്‍ നിലനില്‍ക്കും. എതിര്‍പ്പുകള്‍ വന്നാലാണ് ഒരാള്‍ മുന്നോട്ട് വരിക എന്നാണ് നിര്‍മ്മാതാവിന്റെ വാക്കുകള്‍.