ഷാരൂഖിന് ശേഷക്രിയ ചെയ്ത് വിവാദ സന്യാസി

നാല് വര്‍ഷം നീണ്ട ഇടവേളയ്‌ക്കൊടുവില്‍ ഷാരൂഖ് ഖാന്‍ പ്രധാന വേഷത്തില്‍ എത്തുന്ന പത്താന്‍ സിനിമ വലിയ വിവാദത്തില്‍ അകപ്പെട്ടിരുന്നു. നായിക ദീപിക ഒരു ഗാന രംഗത്തില്‍ കാവി നിറമുള്ള ബിക്കിനി ഉപയോഗിച്ചെന്നതായിരുന്നു വിവാദത്തിന് പിന്നില്‍.

സിനിമയിലെ നായകനായ ഷാരൂഖ് ഖാനെതിരെ ഹിന്ദു സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കണ്ടാല്‍ ജീവനോടെ ചുട്ടെരിക്കുമെന്ന് ഹിന്ദു സന്യാസിയായ പരമഹംസ് ആചാര്യ ഭീഷണിപ്പെടുത്തിയിരുന്നു. ‘ഇന്ന് ഞങ്ങള്‍ ഷാരൂഖിന്റെ പോസ്റ്ററുകള്‍ കത്തിച്ചു. പഠാന്‍ എന്ന സിനിമ കാവി നിറത്തെ അപമാനിച്ചിരിക്കുന്നു.ഷാരൂഖ് ഖാനെ എവിടെയെങ്കിലും കണ്ടെത്തിയാല്‍ ഞാന്‍ അവനെ ജീവനോടെ ചുട്ടെരിക്കും.’- എന്നായിരുന്നു ആചാര്യയുടെ വാക്കുകള്‍

ഇപ്പോഴിതാ ഷാരൂഖ് ഖാന്റെ ശേഷക്രിയ ചെയ്തുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. അയോധ്യയില്‍ വച്ചായിരുന്നു സംഭവമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബേശരം രംഗ് എന്ന് തുടങ്ങുന്ന ഗാനവും ജൂമേ ജോ പത്താന്‍ എന്ന് തുടങ്ങുന്ന ഗാനവും കോടിക്കണക്കിന് ആരാധകരാണ് കണ്ടത്.

2020ല്‍ തുടങ്ങിയ ചിത്രത്തിന്റെ ഷൂട്ടിങ് കോവിഡ് മൂലം ഇടയ്ക്ക് നിര്‍ത്തിവയ്‌ക്കേണ്ടിവന്നിരുന്നു. മൂംബൈ,ദുബായ്, സ്‌പെയിന്‍,ഇറ്റലി, ഫ്രാന്‍സ്,റഷ്യ, തുര്‍ക്കി എന്നിവടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ആദിത്യ ചോപ്ര നിര്‍മിക്കുന്ന ചിത്രം സിദ്ധാര്‍ഥ് ആനന്ദാണ് സംവിധാനം ചെയ്തിരിക്കുന്നത്.