ഒടുവില്‍ രാണു മൊണ്ടാലിനെ കാണാന്‍ പത്ത് വര്‍ഷം മുമ്പ് ഉപേക്ഷിച്ച് പോയ മകളും എത്തി; സ്വത്തും പ്രശസ്തിയും കണ്ടിട്ടെന്ന് വിമര്‍ശനം

റാണാഘട്ട് റെയില്‍വേ സ്റ്റേഷനിലെ വാനമ്പാടി രാണു മൊണ്ഡാലിന്റെ ജീവിതം മാറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. സിനിമയില്‍ നിന്ന് അവസരങ്ങളും പണവും ഒഴുകിയെത്തിയപ്പോള്‍ റാണുവിനെ തേടിയെത്തിയത് പത്തുവര്‍ഷം മുമ്പ് ഉപേക്ഷിച്ചുപോയ മകളും കൂടിയാണ്.

റാണു പാടിയ ലതാമങ്കേഷ്‌കര്‍ അനശ്വരമാക്കിയ ഏക് പ്യാര്‍ കാ നഗ് മാ എന്ന ഗാനമാണ് അവരുടെ ജീവിതം തന്നെ മാറ്റി മറിച്ചത്. പിന്നീട് നിരവധി പേര്‍ റനുവിനെ തേടിയെത്തി. ഹിമേഷ് റെഷമിയയുടെ പുതിയ ബോളിവുഡ് ചിത്രത്തിലൂടെ പിന്നണിഗായികയായി അരങ്ങേറ്റവും കുറിച്ചു. ഇതോടെയാണ് പണ്ട് ഉപേക്ഷിച്ചു പോയ മകള്‍ അമ്മയെ തേടി തിരിച്ചെത്തിയത്. സതി റോയി എന്ന തന്റെ മകളെ റനു സ്വീകരിക്കുകയും ചെയ്തു.

എന്നാല്‍ ഒന്നുമില്ലാതിരുന്ന അമ്മയെ ഉപേക്ഷിച്ച മകള്‍, അമ്മയുടെ പണവും പ്രശസ്തിയും കണ്ടാണ് തിരിച്ചു വന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. വിവാഹബന്ധം വേര്‍പ്പെടുത്തിയ സതി, മകനൊപ്പമാണ് താമസം. പലചരക്കുകട നടത്തുകയാണ് ഇവര്‍.